Nobody deserves to be called a Master these days: P Jayachandran | Singer| Interview
HTML-код
- Опубликовано: 8 сен 2024
- P Jayachandran is the ‘Bhava Gayakan’ of Malayalam cinema. Generations have grown up listening to his soulful rendering of songs composed by great masters. Jayachandran talks to TNIE about his life, career and philosophy.
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.
എഴുതിവച്ച അക്ഷരങ്ങൾ പകരുന്ന അനുഭൂതിക്കും ആ അക്ഷരങ്ങൾക്ക് നൽകപ്പെട്ട രാഗങ്ങളിൽ ഉൾക്കൊണ്ടിട്ടുള്ള അനുഭൂതിക്കുമപ്പുറം എത്രയോ ഉയരത്തിലേക്ക് മനോഹരശബ്ദത്തിലൂടെയും അനന്യമായ ആലാപനത്തിലൂടെയും സംഗീതത്തിന്റെ നിലവാരം ഉയർത്തിയ 'ഒരേ ഒരു' വിസ്മയമാണ് ശ്രീ. ജയചന്ദ്രൻ.
ഈ ഞരമ്പ് രോഗിയെ ഇതുവരെ ആരും ചികിൽസിച്ചില്ലേ, എത്ര comment കളാണ്, ആരെയെങ്കിലും ഒന്ന് കൊണ്ട് കാണിക്കേടോ, മറ്റുള്ളവർക്കെങ്കിലും സൗര്യം കിട്ടട്ടെ!
@@MichiMallu 😀😀😃😃😃😃
Raveendran master is the emperor of Kerala film songs. He made his own realm without following any existing paths prevailing at that time. Pure genius. Only can compare to legends like MSV etc. He is master's master. 🙏💐
Great words..... Always RAVEENDRAN MASTER ♥️♥️♥️♥️
Koppa
@@sajijp7067 Ninte koppa .. raveendran master ❤️
ശരത്തിന് ന്താ ഒരു കുറവ്?
I don't like raveendran semi-classicals but love his melodious songs such as Thenum vayambum,ottakambi,Alila Manjalil,tharake mishiyithalil kannerumai,kalabham tharam, thengum hridhayam,Ezhu swarangalum, Pramadha vanam also
മലയാള സംഗീതത്തിൽ മാസ്റ്റർ എന്ന് വിളിക്കാൻ യോഗ്യത ഉണ്ടെങ്കിൽ അത് രവീന്ദ്രൻ മാസ്റ്റർ തന്നെ...
സംഗീതത്തിൽ മാസ്റ്റർ എന്ന് സാധാരണ വിളിക്കുന്നത്. നൊട്ടേഷൻ എഴുതാനുള്ള കഴിവുള്ളവരേയാണ്.ഏത് വാദ്യോപകരണങ്ങൾക്കും നൊട്ടേഷൻ എഴുതുന്ന അത് വായിക്കുകയും ചെയ്യുന്ന രണ്ട് സംഗീത സംവിധായകരാണ് ജോൺസണും,ഇളയരാജയും .
ശോകസുന്ദരവും ആർദ്രവുമായ ഒട്ടേറെ ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗായകനാണ് ജയചന്ദ്രൻ. മലയാളി ദു:ഖിക്കുമ്പോഴും, ഒറ്റപ്പെടുമ്പോഴും, പിണങ്ങുമ്പോഴും, വേദനിക്കുമ്പോഴുമെല്ലാം ഓരോ സന്ദർഭവുമായി ചേർത്തുവയ്ക്കാവുന്ന ഹൃദയസ്പൃക്കായ ഗാനങ്ങൾ ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്. കരിമുകിൽ കാട്ടിലെ (വിരഹം, ചിത്രം - കള്ളിച്ചെല്ലമ്മ), വിഷാദസാഗര തിരകൾ (ദു:ഖം, ചിത്രം - തീരം തേടുന്നവർ), ഏകാന്തപഥികൻ ഞാൻ (ഒറ്റപ്പെടൽ, ചിത്രം - ഉമ്മാച്ചു), പിന്നെയും ഇണക്കുയിൽ (പിണക്കം, ചിത്രം - ആൽമരം), വിട പറയുകയാണെൻ ജന്മം (വേർപാട്, ചിത്രം - കുങ്കുമച്ചെപ്പ്), ഞായറും തിങ്കളും (തത്ത്വചിന്ത, ചിത്രം - രണ്ടു പെൺകുട്ടികൾ)....എന്നിങ്ങനെ മലയാളിയുടെ ജീവിതത്തിലെ എന്തെല്ലാം വികാരങ്ങളാണ് ജയചന്ദ്രൻ ഭാവബന്ധുരമായി ആവിഷ്കരിച്ചിരിക്കുന്നത്!
കൂടുതൽ പാടുകൾ തരാത്തതിലുള്ള ദേഷ്യം. അത്ര തന്നെ..
കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞ പോലെ പറ്റാത്ത പാട്ടും പുളിക്കും...
പറ്റാത്ത പാട്ടല്ല എല്ലാരും പാടുന്ന പാട്ട്..
കേൾക്കാൻ പറ്റണ്ടേ
ഇതുപോലെ ഒരല്പത്തരം ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നു പ്രതീക്ഷിച്ചിരുന്നില്ല..രവീന്ദ്രൻ മാഷു 1-2 നല്ല ഗാനങ്ങൾ ചെയ്തിട്ടുണ്ടത്രേ..എത്ര നീചമായ നിന്ദ യാണത്....രവീന്ദ്രൻ മാസ്റ്ററുടെ 90% ഗാനങ്ങളും താങ്കളെ പോലെയുള്ള ഗായകർക്കു പാടാൻ സാധിക്കില്ല എന്നുള്ളത് ഒരു reality ആണ്... (ഗാനമേളകളിൽ പാടുന്നത് വേറെ കാര്യം). അതുകൊണ്ട് രവീന്ദ്രൻ മാഷോട്, ദാസേട്ടൻ ഒഴികെയുള്ള എല്ലാഗായകർക്കും അസൂയയാണ്... എന്നാൽ വല്ലപ്പോഴും ഒരു പാട്ടു അവർക്കു കിട്ടിയപ്പോൾ അതവരുടെ സംഗീത ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളായി മാറി.. ചന്ദന മണിവാതിൽ, പത്തു വെളുപ്പിന്, കണ്ടു ഞാൻ മിഴികളിൽ.... അങ്ങിനെ എത്ര ഉദാഹരണങ്ങൾ... അതുകൊണ്ട് തന്നെ തങ്ങളോടുള്ള എല്ലാ ബഹുമാനവും വെച്ചുകൊണ്ടു തന്നെ പറയട്ടെ താങ്കൾ രവീന്ദ്രൻ മാസ്റ്ററെ കുറിച്ച് പറഞ്ഞത് വളരെ മോശമായിപ്പോയി...അതൊരുപാട് സംഗീത പ്രേമികൾക്ക് വേദന യുണ്ടാക്കിയിട്ടുണ്ട്... താങ്കളോടുള്ള ആദരവിൽ വലിയ ഇടിച്ചിലും ഉണ്ടാക്കിയിട്ടുണ്ട്..താങ്കൾ വെറുമൊരു ആൽപ്പനാണ്....
Jayachandran can easily sing raveendran songs please hear ilayaraja jayachandran tamil song nooranduvazhum kathalithu if raved dram gave chances to jayachandran we could hear different songs
Ningal paranjathu thettanu jesudas adakki vanapolum jayachandran pidichu ninnu athu manasilakkuka
ജയചന്ദ്രൻ മലയാളത്തിലെ ഒരു നല്ല ഗായകൻ എന്നത് തർക്കമില്ലാത്ത കാര്യം.
പക്ഷേ അദ്ദേഹം Public ൽ വന്നിരുന്നു മുറ്റുള്ളവരെ പറ്റി തോന്നിയവാസം പറഞ്ഞാൽ അത് ന്യായീകരിച്ച് കൊടുക്കാനാവില്ല.
ഇതിൽ അദ്ദേഹം പറയുന്നത് Tm Sounderrajan പാടിയ പാട്ടുകൾ മറ്റാർക്കും പാടാൻ പറ്റില്ലന്നും. TMS was great singer എന്നൊക്കെയാണ്. MS Viswanathan the God of music എന്നും പറയുന്നുണ്ട്. TMS - MSV ഗാനങ്ങൾ അക്കാലത്ത് വലിയ ജനപ്രീതി നേടിയവയാണ്.
TMS ഒരു ഭാഗവതർ Style ൽ പാടുന്ന ഒരു ഗായകനാണ്. അദ്ദേഹം യേശുദാസിനെയോ, Spbയെ പോലെ next generation singer ഒന്നുമല്ല.ഒരു പ്രത്യേക കൾച്ചറിലും കാലഘട്ടത്തിലും ഒതുങ്ങി നിന്നതാണ് അദ്ദേഹത്തിൻ്റെ പാട്ടുകൾ അധികവും. അദ്ദേഹത്തിൻ്റെ Singing style പിന്നുള്ള കാലത്തൊന്നും ആരും പിന്തുണർന്നിട്ടില്ല.
അദ്ദേഹം പാടിയ പല പാട്ടുകളും Spb യോ യേശുദാസോ പാടിയിരുന്നെങ്കിൽ ഇന്നത്തെ തലമുറയ്ക്കും കൂടുതൽ ആസ്വാദ്യകരമായേനെ.
ഇനി TMS ഉം ശ്രീകഴി ഗോവിന്ദനും, ത്രിച്ചി ലോകനാഥും എം.എസ് വിശ്വനാഥനും, കെ വി മഹാദേവനും, ജി രാമനാഥനുമൊക്കെ വേണ്ടി പാടിയ ഭക്തി പടങ്ങളിലെ നിരവധി പാട്ടുകൾ കേട്ടു നോക്കു. സിനിമാ ഗാനങ്ങളിലെ സിനിമാറ്റിക്കായ കർണ്ണാട്ടിക്ക് കസറുത്തുകളാണ് പലതും എന്ന് നോക്കിയാൽ മനസിലാകും. ഇതൊക്കെ ആസ്വദിക്കുന്ന ജയചന്ദ്രൻ
രവീന്ദ്രൻ കുറച്ച് സംഗീത സംബന്ധിയായ ചിത്രങ്ങൾക്ക് വേണ്ടി ചെയ്ത രാമകഥയും, ഹരിമുരളി രവവും വൃത്തികേട് എന്ന് പറഞ്ഞതിലെ കാര്യമെന്താണ്.?
ഒരു Reputed ആയ സീനിയർ ഗായകന് യോജിച്ച ഭാഷയാണോ അത്.?
രവീന്ദ്രൻ സംഗീതം നൽകിയ സാധാരണക്കാൾ പാടി നടക്കുന്ന നൂറ് കണക്കിന് ലളിതസംഗീത സൃഷ്ടികളില്ലേ.. ജയചന്ദ്രൻ പറയുന്നത് ഒന്നോ രണ്ടോ പാട്ടുകളെന്ന്. അതിൽ ഒന്ന് ഞാൻ പാടിയ ആലിലത്താലിയും ഉണ്ടെന്നാണ്😁
ജയചന്ദ്രൻ പാടിയ എത്രയോ റെയർ പാട്ടുകളുണ്ട് പക്ഷേ എല്ലാ വേദിയിലും ഇദ്ദേഹം പാടുന്നത് കുറച്ച് Set of പാട്ടുകളാണ് മഞ്ഞലയിൽ മുങ്ങി, രാജിവ നയനേ, സുപ്രഭാതം, ഏകാന്തപഥികൻ, കാവ്യപുസ്തകം..
അപ്പോൾ മധു ബാലകൃഷ്ണൻ ഹരിമുരളിയും ദേവാംഗണങ്ങളും, രാമകഥയും പാടുന്നത് ഇദ്ദേഹം പരമപുശ്ചത്തോടെ false voice ൽ അനുകരികരിച്ച് കാണിക്കുന്നുണ്ട്.
മധുബാലകൃഷ്ണൻ പാടുന്നത് നല്ല സപ്പോർട്ട് കിട്ടുന്നത് കൊണ്ടായിരിക്കുമല്ലോ അദ്ദേഹം അത് പല വേദിയിലും വന്ന് വീണ്ടും പാടുന്നത്. അല്ലാതെ കെ.എം ഉദയനും മോഹൻദാസിനും വേണ്ടി മധുപാടിയ നിരവധി പാട്ടുകളിൽ ഒന്നു പോലും അവിടെ അദ്ദേഹം പാടുന്നില്ലല്ലോ?
ഇനി രവീന്ദ്രൻ - യേശുദാസ് പാട്ടുകൾ കസറത്താണെങ്കിൽ അതിൽ ഹെഡ്മാസ്റ്ററാണ് ജയചന്ദ്രൻ God of music in the Universe എന്നൊക്കെ വിശേഷിപ്പിച്ച എംഎസ് വിശ്വനാഥൻ "അവളുക്കെന്ന അഴകിയ മുഖം" പോലുള്ള പഴയ MSV - TMS, ശ്രീക്കഴി, എ എൽ രാഘവൻ, എൽ ആർ ഈശ്വരി പാട്ടുകൾ നിരവധിയുണ്ട്. പക്ഷേ ജയചന്ദ്രന് വൃത്തികേടായി തോന്നിയത് ഹരിമുരളി രവവും രവീന്ദ്രൻ - യേശുദാസ് കൂട്ട് കെട്ടും. ഇതിൽ തന്നെയുണ്ട് ജയചന്ദ്രൻ്റെ ഇരട്ടത്താപ്പ്.
I think vrithikedunn pulli paranjath audience fixed taste aanu... He was trying to say that we were not appreciating the subtle beauty of the many other songs.... Ramagadha aanu pullikk ishtamallatha pattu....
@@TheUnrulyMonster പണ്ടത്തെ തമിഴ് ഓഡിയൻസിൻ്റെ ടേസ്റ്റായ TMS പാടിയ എത്രയോ ഭക്തി- കോമഡി പാട്ടുകളുണ്ട്.ഇന്ന് കേൾക്കുന്നവർക്ക് വൃത്തികേടായി തോന്നാമെന്ന് പറയാമോ?
സിനിമയുടെ കഥയ്ക്ക് യോജിച്ചാണ് രാമകഥ വന്നത് അവിടെ കണ്ണീർപ്പൂവിൻ്റെ പോലെ വേണമെങ്കിലും ഇടാം പക്ഷേ മൂഡ് വേറൊന്നാകും.രവീന്ദ്രൻ ഉള്ളത് കൊണ്ടാണല്ലോ അത്തരം പാട്ടുകളും മലയാളത്തിൽ ഉണ്ടായത്. ജനങ്ങളത് സ്വീകരിക്കുകയും ചെയ്തു.
മൈക്കിൾ ജാക്സനെ ബോണി എമ്മിനെയും തുടങ്ങി ലോകത്തിലെ പലരെയും കേൾക്കുന്നവരാണ് മലയാളികൾ.ഒരു ജനതയുടെ ആസ്വാദന നിലവാരം വൃത്തികേടാണെന്ന് ഇദ്ദേഹത്തിനങ്ങ് വിധിയെഴുതാമോ?. ഗൾഫിൽ ഇറങ്ങിയിരുന്ന വിദേശ റെക്കോർടുകൾ ഒരു കാലത്ത് ഏറ്റവുമധികം വാങ്ങിക്കൂട്ടിയത് മലയാളികളാണെന്ന് കേട്ടിട്ടുണ്ട്.
Ar റഹ്മാൻ ഓസ്ക്കാർ വാങ്ങിയിട്ട് ആദ്യ ഷോ നടത്തിയത് കേരളത്തിലാണ്.
റഫിയെയും ഗുലാമലിയെയും മെഹദി ഹസ്സനെയും ഒരേ പോലെ സ്നേഹിക്കുന്നവരാണ് കേരളീയർ..
ഒരുപാട് നല്ല പാട്ടുകൾ സമ്മാനിച്ച ആളല്ലേ...... പൊതു വേദിയിൽ വിവരക്കേട് വിളിച്ചു പറയുന്നത് പ്രായത്തിന്റെ അസ്കിത കൊണ്ടാകാം കാര്യ മാക്കേണ്ടതില്ല
@@nithins9802 I agree with the point about Ramakadha.... Anganeyulla pattukalum venam...
W.r.t TMS... I think Malayalis are not even listening to his good songs right... That is what he meant.. TMS padiya ella pattum nallathanunn paranjillallo... Audience only listens to certain type of songs was his point I feel.... Pne Music kalathinatheethamalle... Aa timile musicnnokke undo... (Music trends do change but pazhayapattukal aaswadikkunnavar orupad undallo)
ഇദ്ദേഹം 30 കൊല്ലമായി എല്ലാ അഭിമുഖത്തിലും ലേഖനങ്ങളിലും പറയുന്ന കാര്യമാണ്, അത് ആവർത്തിച്ചു എന്നുമാത്രം.
ഈ ആളോട് അൽപ്പം ബഹുമാനം ഉണ്ടായിരുന്നു അതുപോയിക്കിട്ടി രവീന്ദ്രൻമാസ്റ്റർ പാട്ടു ഉണ്ടാക്കിയിട്ടുള്ളത് സാക്ഷാൽ ദാസേട്ടന് വേണ്ടിയാണു അത് ലോകത്തിൽ ഒരാൾക്കും പാടാൻ പറ്റില്ല അതിനു അസൂയ തോന്നിയിട്ട് കാര്യമില്ല🙏🙏🙏 പാപ
ഗായക
രവീന്ദ്രൻ മാസ്റ്റർ പുള്ളിക്ക് അധികം പാട്ട് കൊടുത്തില്ലല്ലോ.. അതിന്റെ നീരസം ആണ്.
@@thulasishanmughan1980മാസ്റ്ററിന്റെ പാട്ടുകൾ പാടാൻ ജയേട്ടനെ കൊണ്ട് പറ്റില്ല.അത് അങ്ങനെയാണ് അതൊക്കെ പാടാണേൽ റേഞ്ച് ഇത് പോരാ അത് ദാസേട്ടനെക്കൊണ്ട് പറ്റു .ദേവസഭാതലം ഒക്കെ ജയേട്ടൻ പാടില്ല
അപ്പോൾ ദാസേട്ടൻ ഇല്ലെങ്കിൽ രവീന്ദ്രൻ മാഷ് ഇല്ലെന്നാണോ.
@@thulasishanmughan1980 ജോൺസൺ രവീന്ദ്രൻ കൊടുത്ത അത്രയും കൊടുത്തിട്ടില്ലല്ലോ
@@jindia5454 ചിത്ര, ശ്രീകുമാർ മുതൽ സകലർക്കും. രവിസാർ ധാരാളം പാട്ടുകൊടുത്തിട്ടുണ്ട്. ജയചന്ദ്രന് വിരലിലെണ്ണാവുന്ന പാട്ടുകൾ, മിക്കതും പടത്തിലില്ല.
മുഹമ്മദ് റാഫിയുടെയും ദാസേട്ടൻ്റെ ശബ്ദവും കൂടി താരതമ്യം ചെയ്യുക ദാസേട്ടൻ്റെ ശബ്ദം എത്രയോ മുകളിൽ ഇത് അസൂയ കൊണ്ട് ജയേട്ടൻ പറഞ്ഞതായിരിക്കാം അതുപോലെ തന്നെ രവീന്ദ്രൻ മാഷും ദാസേട്ടന് നല്ല പാട്ടുകൾ കൊടുത്ത കൊണ്ടായിരിക്കാം
അയാൾക്കാരോടും അസൂയയില്ല..
ജയചന്ദ്രനെന്ന പ്രതിഭാസത്തിലടങ്ങിയിരിക്കുന്നതാണ് റഫിയുടെയും ദാസിൻ്റെയും പ്രതിഭകൾ.
@@govindanputhumana3096 എനിക്കങ്ങനെ തോന്നിയിട്ടില്ല ഏറ്റവും കഴിവുള്ളതുകൊണ്ടാണല്ലോ 8 ദേശീയ അവാർഡ് കിട്ടിയത് (Record) ശ്രീകുമാറിനു കിട്ടിയതുപോലും ജയേട്ടന് കിട്ടിയില്ല
Mohammad Rafi is the best singer in the world no one can come even closer to him
@@sosammaskaria145 Kishore inte valil.ketti.eriyan polum.kollilla..
Dasetan ivideyullapol rafiye anu ishtam ennu paranja aa manas kanathepokaruth
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റേത് മധുരമനോഹരമായ സുവർണ്ണശബ്ദം - ഈ പ്രപഞ്ചം ഉൾക്കൊണ്ട ഏറ്റവും വിശിഷ്ടമായ ശബ്ദം, ഒപ്പം അഞ്ചു സ്ഥായികളിലേക്ക് (അതിമന്ദ്രസ്ഥായി, മന്ദ്രസ്ഥായി, മധ്യസ്ഥായി, താരസ്ഥായി, അതിതാരസ്ഥായി) അനായാസവും സ്വാഭാവികവുമായി ഒഴുകുന്ന അദ്‌ഭുതകരമായ ആലാപനം, ഭാവതേജസ്സിന്റെ ഒരു സമുദ്രം ഉൾച്ചേർക്കുന്ന ആലാപനം, വികാരാദ്രവും ജൈവീകവുമായ ആലാപനശൈലി - അത് ചുംബിക്കുന്നതോ സംഗീതത്തിന്റെ പരമമായ അനന്തതകളെ! ഈ പ്രപഞ്ചത്തിൽ മറ്റെന്തുണ്ട് ഈ സംഗീതവിസ്മയത്തിനു തുല്യമായി? ഇതെല്ലാം വ്യക്തമാക്കുന്ന ഉദാഹരണങ്ങൾ നൂറുകണക്കിനുണ്ട്, രാഗം ഏതായാലും, ഭാഷ ഏതായാലും, പ്രദേശം ഏതായാലും, വരികൾ ഏതായാലും, 'പ്രായം' ഏതായാലും...ഈ മഹാദ്‌ഭുതം "ഒന്നേ ഒന്ന്"! മോശമല്ലാതെ പാടുന്ന ഗായകർ ഉണ്ടാകും..പക്ഷേ, ഒരു ഗാനത്തിന്റെ ആന്തരികതയുടെ ആഴങ്ങളിലേക്ക് അവർ ഇറങ്ങിച്ചെല്ലുമ്പോൾ എല്ലാം ചുരുട്ടിക്കെട്ടി ഒറ്റ പിടി ഉയർന്ന സ്ഥായിയിലേക്ക്..ആ പ്രയോഗത്തിന് ഒരു ഭംഗിയുമില്ല.ഇത്തരം പാട്ടുകാർക്ക് കഴിവില്ലെന്നല്ല, പരിമിതികളുമുണ്ട്.
ആരെയും സുഖിപിക്കാത്ത ഉള്ളകാര്യം തുറന്ന് പറയുന്ന ജയേട്ടൻ ഒരു ജീനിയസ്സാണ്. ഏറ്റവും സംഗീദം ആസ്വദിക്കുന്ന ആൾ അദ്ദേഹമാണ്. Mohamed Rafi, സുശീല ഇവർ അദ്ദേഹത്തിന്റെ ജീവൻ. ഓരോമലയാളിയുടെയും അഭിമാനമാണ് ജയേട്ടൻ
ജയചന്ദ്രൻ സംഗീതത്തിലെ മഹാപ്രതിഭാസമാണ്
@@govindanputhumana3096 thengayanu..
എന്റെ ദൈവമെ നിങ്ങൾ എവിടുന്ന് മുളച്ചു വന്നു?
കുശുമ്പും കുന്നയ്മയും
മനസ്സിലെ ഗുരു...ജയചന്ദ്രന്‍ ജി...❤🥰👍
Raveendran mash is not master, he is masters master. Mash compose cheyta ethelum oru song thangalk 2 lines padan patumo. Thangalk songs tharathatilulla deshyam anu express cheyunat. Thangale aranranavo bhavagayakanenu vilichat.
Raajakudumbam aanennu aetho jayachandra bhakthan ivide mozhinjirunnu...enthu raaja kudumbam? What it has to do with songs?
His fast numbers Vannatte oh my dear butterfly...Kaliyum chiriyum maari kaumaram vannu Keri..still in mind...His songs Ponninkatta,Samayatadhangal,Aadam Paadam ,Kanakasimhasanathil ,Ee tharunyapoovinu kaineetalle with Yesudas were excellent experiences
Theerchayanu thankal paranjathu
raveendran masterinte semi classical style songs paadanulla caliber jayachandranilla...tats y he choosed yesudas and mg sreekumar more over him
സാക്ഷാൽ രവീന്ദ്രൻ സാറിൻ്റെ പാട്ടുകൾ പാടാൻ ആർക്കും കഴിയില്ലെന്ന് ഇപ്പോൾ പലരും പറയുന്നുണ്ടെങ്കിലും ഗാനമേളകളിലും സ്റ്റേജിലും ഒരു വിധപ്പെട്ട ഗായകരെല്ലാം സ്ഥിരം പാടുന്നവയാണ്. സാധാരണ പാട്ടുകാർക്കും അവയൊക്കെ അനുകരിച്ചുപാടാൻ സാധിക്കുന്നു.
ഒറിജിനലായ ശബ്ദത്തിൽ അനുകരിച്ചുപാടുന്ന ഗായകർ നൂറുകണക്കിന് വേറെയുമുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും മുതിർന്നുനിൽക്കുന്ന ശബ്ദം ഒറിജിനൽ തന്നെയാവണം.
എന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇപ്പോൾ ചർച്ചയായിരിക്കുന്ന പി ജയചന്ദ്രൻ പാടിവച്ചിരിക്കുന്ന ഒരു ഗാനമെങ്കിലും അതുപോലെ പാടാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല എന്നതാണ്.
Raveendran songs can be only sing by yesudas
Have you not heard thenmullukal?
Punarapi jananam?
Njanoru harimurali?
One thing is damn clear . He is very jealous about the India’s greatest singer Yesudas and the most talented Raveendran master .. 🙏🙏🙏
ജയചന്ദ്രന് ആരോടും അസൂയയില്ല.
വാക്കുകളെയും വരികളെയും ആശയത്തെയും നോവിക്കാതെയുള്ള സംഗീതശൈലിയാണ് അദ്ദേഹത്തിനിഷ്ടം.
@@govindanputhumana3096 athu kondanallo Raveendran okke verum normal music director anennu adheham paranjathu. 😃
@@kamalu1980 ദേവരാജൻ മാഷ് എങ്ങനെയായിരുന്നു സംഗീതം ചെയ്തിരുന്നത് എന്നറിഞ്ഞാൽ മതി. വ്യത്യാസം മനസ്സിലാകും.
@@govindanputhumana3096 iyalum paranju varunnathu oola jayachandran paranjathu shariyanenalle 😄… bhaava gaayakan polum. Utter waste jealous guy who can’t sing Carnatic, Hindustani classical song . What credentials he had to comment about yesudas, Raveendran master and SPB?
@@govindanputhumana3096 Oraal cheyyunna pole matteyaalum cheyyanam ennaano thaangal paranju varunnathu.? You are blindly supporting the egoistic singer.
ഹൃദയസ്പര്‍ശിയായ ലളിതഭാവങ്ങള്‍ സൃഷ്ടിക്കുന്ന ഗാനമാണ് “സര്‍ഗ്ഗവസന്തം” എന്ന ചിത്രത്തിലെ ‘കണ്ണീര്‍ കുമ്പിളില്‍..’ എന്നാരംഭിക്കുന്ന ഗാനം. സരളമധുരമായ രചനയും ഭാവസുന്ദരമായ ഈണവും ജയചന്ദ്രന്റെ ആലാപനചാരുതയും ഈ ഗാനത്തെ വൈകാരികതയുടെ അനന്തമായ തലങ്ങളിലേക്ക് ഉയര്‍ത്തുന്നു. കൈതപ്രം-എസ്. പി. വെങ്കിടേഷ് കൂട്ടുകെട്ടിന്റെ 'വിട പറയുകയാണെൻ ജന്മം..' എന്ന സുന്ദരശോകഗാനത്തെ (ചിത്രം -കുങ്കുമച്ചെപ്പ്) ശബ്ദത്തിലെ ഊർജ്ജപ്പൊലിമ കൊണ്ടും ഭാവതീവ്രമായ ആലാപനം കൊണ്ടും ജയചന്ദ്രൻ വൈകാരികപൂർണ്ണതയുള്ള ശോകപ്രവാഹിനിയായി പുനർജനിപ്പിക്കുന്നു. ഇതേ കാലഘട്ടത്തിലെ മറക്കാനാവാത്ത മറ്റൊരു ഗാനമാണ് “കിള്ളിക്കുറിശ്ശിയിലെ കുടുംബമേള” എന്ന ചിത്രത്തിലെ 'മായാതീരമേ സൂര്യനെങ്ങു പോയ്..'. വിഷാദാർദ്രമായ ഭാവതരംഗങ്ങൾ ഈ പ്രപഞ്ചമൊന്നാകെ അലയടിക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന ഗാനമാണിത്. ജയചന്ദ്രന്റെ ശബ്ദത്തിലല്ലാതെ ഈ ഗാനം നമുക്ക് സങ്കൽപ്പിക്കാനാവുമോ?
തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വികാരസാന്ദ്രമായ ഗാനമാണ് ‘ഒരു നുള്ളു ഭസ്മമായ്..’. രഘുകുമാറിന്റെ ഈണത്തില്‍ “പൗരന്‍” എന്ന ചിത്രത്തിനു വേണ്ടി ജയചന്ദ്രന്‍ ആലപിച്ച ഈ ഭാവഗീതം കേള്‍വിക്കാരന്റെ മനസ്സിനെ ആഴത്തില്‍ തൊടുന്നു. ‘സന്ധ്യേ സന്ധ്യേ സായംസന്ധ്യേ...’ എന്നു തുടങ്ങുന്ന പാട്ടിലെ വാക്കുകള്‍ക്കിടയില്‍ ചെറിയ വിരാമങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വികാരഭരിതമായ ആശയത്തെ ഭംഗിയായി പ്രതിഫലിപ്പിക്കുന്നു അദ്ദേഹം. പ്രശസ്ത നായകനടന്‍ ജയറാമാണ് “മൂന്നാമതൊരാള്‍” എന്ന ചിത്രത്തിലെ ഈ ഗാനസന്ദര്‍ഭത്തില്‍ അഭിനയിക്കുന്നത്. കൃത്യവും സ്പഷ്ടവുമായ ഉച്ചാരണത്തിലൂടെ ഗാനസന്ദര്‍ഭത്തില്‍ ‘സന്ധ്യേ’ എന്ന പദം ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും ദു:ഖത്തിന്‍റെ വ്യത്യസ്തങ്ങളായ ഭാവതലങ്ങളാണ് ശ്രോതാവിന് അനുഭവവേദ്യമാകുന്നത്.
ഭാവസമ്പൂര്‍ണ്ണമായ ശബ്ദം കൊണ്ടും ഉച്ചാരണമികവു കൊണ്ടും വിശിഷ്ടമായ ആലാപനം കൊണ്ടും വികാരങ്ങളുടെ മഹാസാഗരത്തില്‍ ചാലിച്ചെടുത്ത അനുഭൂതി ജനിപ്പിക്കുന്ന ഗാനമാണ് ‘പറയാമോ രാപ്പാടീ..’ (ചിത്രം - ഫോര്‍ ഫ്രണ്ട്സ്). ഇതുപോലെ ‘അകലുവതെന്തേ.. മുകിലേ നീ..’ എന്ന ഗാനം ജയചന്ദ്രന്‍റെ അതുല്യമായ ശാരീരശോഭയിലൂടെയും വരികളുടെ ആത്മാവിലേക്ക് ലയിച്ചുചേരുന്ന ആലാപനത്തിലൂടെയും വ്യത്യസ്തമായ ഭാവപ്രപഞ്ചം സൃഷ്ടിക്കുന്നു.
ഓരോ വര്‍ഷം പിന്നിടുന്തോറും കൂടുതല്‍ യുവത്വമാര്‍ജ്ജിക്കുന്ന ‘നിത്യഹരിതശോഭയാര്‍ന്ന’ ശബ്ദമാണ് ജയചന്ദ്രന്റേത്. കാലമെത്ര മാറിയിട്ടും ജയചന്ദ്രന്‍ ആലപിക്കുന്ന ദു:ഖഗാനങ്ങളുടെ ലയാത്മകതയും വൈകാരികത്തികവും നമ്മെ വിസ്മയിപ്പിക്കുന്നു. 73 -ആം വയസ്സിലും മൗലികമായ ആലാപനശൈലിയിലൂടെ ശ്രോതാക്കളെ വിസ്മയിപ്പിച്ച മൂന്നു വിഷാദഗാനങ്ങളാണ് ‘പുഴയോര ക്കടവത്തെ’ (ചിത്രം-നൂല്‍പ്പാലം), ‘എന്നും തൊടുവിരല്‍’ (ചിത്രം-പള്ളിക്കൂടം), ‘സായാഹ്നരാഗം മായുന്നു’ (ചിത്രം-ഉത്തരം പറയാതെ) എന്നിവ. ഭാവസുരഭിലമായ ഈ മൂന്നു ഗാനങ്ങളേയും ആഴമുള്ള ആസ്വാദനതലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വൈകാരികതയുടെ ഒരു മാസ്മരികലോകത്തേക്ക് എത്തിക്കുന്നു ജയചന്ദ്രന്‍റെ നിത്യഹരിതനാദം!
ജയചന്ദ്രന്‍റെ അനുഗ്രഹീതനാദത്തില്‍ ‘ദു:ഖം’ എന്ന പദം ഉച്ചരിക്കുമ്പോള്‍ പോലും വിഷാദഭാവമാണ്. വെള്ളിത്തിരയിലെ നിത്യഹരിതനായകന്‍ പ്രേംനസീറിനു വേണ്ടി (ചിത്രം-‘ബാബുമോന്‍’) ഓരോ അക്ഷരത്തിലും ദു:ഖഭാവം നിറച്ച്, അമര്‍ത്തിവച്ച വേദനകളെ തേങ്ങലുകളാക്കി, വിഷാദത്തെ തീവ്രതയിലാവാഹിച്ച ആ നിത്യവിസ്മയശബ്ദത്തില്‍ ആത്മാവുകൊണ്ട് പാടി അനശ്വരമാക്കിയ ഈ വരികള്‍ നമുക്ക് മറക്കാനാവുമോ?
‘അജ്ഞാതഭാവിയുടെ മരുഭൂവില്‍...അപാരദു:ഖത്തിന്‍ എരിവെയിലില്‍
കരയുവാന്‍ നമ്മളെ തനിച്ചാക്കി....ഇണകളില്‍ പെണ്‍കിളി പിരിഞ്ഞുപോയി..
അവളുടെ ദിവ്യമാം ഓര്‍മ്മകള്‍ മാത്രം അവസാനം വരെ എനിക്കഭയമന്ത്രം
പദ്മതീര്‍ഥക്കരയില്‍ ഒരു പച്ചിലമാളികക്കാട്..പച്ചിലമാളികക്കാട്ടില്‍
ഒരു പിച്ചകപ്പൂമരക്കൊമ്പ്..ആരീരാരീരോ.. ആരീരാരീരോ’
Jayachandran sirnte tamil, Malayalam, kannada song 👍👍
ഇതാണ് ;മലയാളിയുടെ സ്വകാര്യ അഹങ്കാരം പി. ജയചന്ദ്രൻ! ലോകത്തിൽ തന്നെ ഇങ്ങനെ ഒരു കലാകാരൻ മാത്രമേ ഉണ്ടാവൂ. പാട്ടു പാടിക്കേൾക്കാൻ കാത്തിരിക്കുന്ന ശ്രോതാവിനോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ സമീപനവും ഹൃദയത്തിൽ നിന്നും ഹൃദയങ്ങളിലേക്ക് പകരുന്ന സംഗീതവും, തിരിച്ച് ശ്രോതാവിന്റെ അദ്ദേഹത്തിനായുള്ള അകമഴിഞ്ഞ പ്രാർത്ഥനയുമാവാം കാലം ഏറെ കഴിഞ്ഞിട്ടും ജയചന്ദ്രനാദത്തെ മാറ്റമില്ലാതെ നിലനിർത്തുന്നത്.
1958 -ലെ രണ്ടാം സംസ്ഥാന സ്‌കൂൾ യുവജനോത്സവമാണ് ജയചന്ദ്രനെ കേരളമാകെ അറിയപ്പെടുന്ന ഗായകനാക്കി മാറ്റിയത്. ആ സംഭവത്തിന് വർഷങ്ങൾ അറുപതായി. ജയചന്ദ്രൻ ആലപിച്ച ഇരുപതിനായിരത്തിലേറെ ചലച്ചിത്രഗാനങ്ങളും ഭക്തിഗാനങ്ങളുമൊക്കെ ലോകമെമ്പാടുമുള്ള ദക്ഷിണേന്ത്യക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തോടൊപ്പം വേദികളിൽ നിന്ന് വേദികളിലേക്ക് ജയചന്ദ്രന്റെ യാത്ര തുടരുകയാണ്, ആ യാത്രയ്ക്ക് വയസ്സ് അറുപതായിരിക്കുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു അഭിമുഖ പരിപാടിയിൽ അവതാരകൻ ജയചന്ദ്രനോട് ഇങ്ങനെ ചോദിച്ചു: 'ജയേട്ടാ, സംഗീതരംഗത്ത് എത്രയോ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഇതുവരെ 'പത്മശ്രീ' പുരസ്കാരം ലഭിക്കാത്തതിൽ ദു:ഖമില്ലേ? അങ്ങയെക്കാൾ എത്രയോ ജൂനിയറായ കലാപ്രവർത്തകർക്ക് വരെ ആ പുരസ്കാരം ലഭിച്ച സ്ഥിതിക്ക്..'
ജയചന്ദ്രന്റെ മറുപടി കേട്ട് ആ അവതാരകനോടൊപ്പം ഓരോ പ്രേക്ഷകനും അമ്പരന്നുപോയ നിമിഷങ്ങളായിരുന്നു പിന്നീട്. മറുപടി ഇങ്ങനെ: 'ലോകത്തിൽ തന്നെ എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം ശ്രോതാക്കളുടെ അംഗീകാരമാണ്. അതിലപ്പുറം മറ്റൊരു പുരസ്‌കാരവും ഞാൻ ആഗ്രഹിക്കുന്നില്ല'. ഈ മഹത്വത്തെ പ്രകീർത്തിക്കാൻ വാക്കുകളുണ്ടോ? 60 വർഷങ്ങളായി മലയാളി ആത്മാവ് കൊണ്ട് വണങ്ങുന്ന ആ ഭാവതേജസ്സിനെ ഒരിക്കൽക്കൂടി നമുക്ക് ഹൃദയം കൊണ്ട് പ്രണമിക്കാം.
ಪ್ರಣಾಮಗಳು
"മലയാളത്തിന്റെ ഭാവഗാനവസന്തം"
വൈകാരികതയുടെ അഖണ്ഡപ്പരപ്പിൽ ചാലിച്ചെടുത്ത ശബ്ദപ്പൊലിമയും ഭാവഭരിതമായ ആലാപനമുദ്രകളുമായി വേറിട്ട സംഗീതലോകം സൃഷ്ടിച്ച ആയിരക്കണക്കിന് ഗാനങ്ങൾ. ആ ഗാനങ്ങളോരോന്നും പകരുന്നത് അനന്യമായ അനുഭൂതിവിശേഷങ്ങൾ. മലയാളിയുടെ പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനയുടെയും സ്വപ്നങ്ങളുടെയുമെല്ലാം സ്പന്ദനങ്ങൾ ആവിഷ്കരിച്ച ഭാവഗന്ധർവ്വൻ പി. ജയചന്ദ്രന്റെ സംഗീതജീവിതത്തിന് ഷഷ്ടിപൂർത്തി. 1958 -ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന് സമ്മാനം നേടിയതോടെയാണ് മലയാളികൾ പി. ജയചന്ദ്രൻ എന്ന യുവഗായകനെ തിരിച്ചറിയുന്നത്. 2018-ലെ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിന് തിരിശീല വീഴുമ്പോൾ ജയചന്ദ്രൻ എന്ന ഗായകനെ സൃഷ്ടിച്ച ആ സുപ്രധാനസംഭവത്തിനും അദ്ദേഹത്തിന്റെ സംഗീതജീവിതത്തിനും 60 വയസ്സ്.
ലളിതസംഗീതത്തിന്റെ മൗലികപഥങ്ങളിൽ ഉറച്ചുനിന്ന് ഭാവസ്ഫുരണത്തിന് ഏറ്റവും പ്രാധാന്യം നൽകി, അഭിനയസംഗീതത്തിന്റെ ആഴങ്ങളിലേക്ക് സ്വാഭാവികമായി ഇറങ്ങിച്ചെന്ന്, സാഹിത്യത്തിന്റെ ദൃശ്യസത്തയെ അതിസൂക്ഷ്മമായി ശ്രോതാവിലേക്ക് പ്രക്ഷേപിക്കുന്ന അദ്‌ഭുതമാണ് ജയചന്ദ്രന്റെ ഓരോ പാട്ടിലും. കർണ്ണാടകസംഗീതത്തിലെ രാഗപദ്ധതികൾക്കപ്പുറത്തേക്ക് നീളുന്ന സ്വരസ്ഥായികളിലെ 'വ്യതിയാനങ്ങളും', കഥകളിസംഗീതത്തിന്റെ സൂക്ഷ്മധാരകൾ ഉൾച്ചേർക്കുന്ന 'ക്ഷണപ്രഭ'കളും കൊണ്ടലങ്കരിച്ച വേറിട്ടൊരു സംഗീതപാതയാണത്.
നിഷ്കളങ്കതയുടെ ഹൃദയാർദ്രഭാവങ്ങൾ പാടുന്ന ഓരോ വരിയിലും ആവിഷ്കരിക്കുന്ന അനുപമമായ ഈ ഗാനാലാപനശൈലിയുടെ ഏക പ്രയോക്താവായ ജയചന്ദ്രന്റെ ശബ്ദത്തിന് കാലം കഴിയുന്തോറും കൂടുതൽ യുവത്വം കൈവരുന്നത് ശ്രോതാക്കൾക്ക് വിസ്മയജനകമായ അപൂർവ്വാനുഭവമാണ്.
ജയചന്ദ്രന്റെ ഹൃദയാന്തരസ്പർശിയായ ഗാനാവതരണത്തിൽക്കൂടി ശ്രോതാവിന്റെ അന്ത:സ്ഥിതമായ സംഗീതമായി അത് മാറുകയും, 'സ്വയം' പാടുന്നതു പോലെ കേൾവിക്കാരന് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ ശ്രേണിയിൽ മനുഷ്യജീവിതത്തിലെ ഒരു ദിനചക്രത്തിലെ ഓരോ സംഭവങ്ങളുമായും ബന്ധപ്പെട്ട എത്രയോ ഗാനങ്ങൾ ജയചന്ദ്രൻ ആലപിച്ചിരിക്കുന്നതായി കാണാം. 'അസാധ്യം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശൈലിയിലുള്ള ഗാനങ്ങൾ കൊണ്ട് ജയചന്ദ്രൻ ഒരു വസന്തകാലം സൃഷ്ടിച്ചു.
മലയാളിയുടെ സ്വത്വത്തെയും ഗൃഹാതുരത്വത്തെയുമൊക്കെ നല്ലൊരു പരിധി വരെ അഭിസംബോധന ചെയ്തുകൊണ്ട് കേരളീയൻ ഹൃദയം കൊണ്ട് ഏറ്റുപാടിയ ജയചന്ദ്രഗീതമാണ് 'ഞാനൊരു മലയാളി'. ഈസ്റ്റ്കോസ്റ്റ് വിജയനും ബിജിബാലും സൃഷ്ടിച്ച 'ജിലേബി' യിലെ ഈ ഗാനത്തിന്റെ ആലാപനത്തിന് ജയചന്ദ്രന് 2015-ലെ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. മലയാളിയുടെ നാടായ കേരളത്തെക്കുറിച്ച് 'ജലോത്സവം' എന്ന ചിത്രത്തിൽ ജയചന്ദ്രൻ പാടിയ 'കേരനിരകളാടും ഒരു ഹരിതചാരുതീരം' എന്ന കുട്ടനാടൻ പാട്ടാണ് സ്വദേശത്തും വിദേശത്തും ഏറ്റവും മുന്നിൽ. 1980- ലെ 'അവൻ ഒരു അഹങ്കാരി' എന്ന സിനിമയ്ക്ക് വേണ്ടി ജയചന്ദ്രൻ നമ്മുടെ രാജ്യത്തെക്കുറിച്ച് ആലപിച്ച 'സാന്ദീപനിയുടെ ഗുരുകുലമേ' എന്ന ഗാനം കേട്ട് അഭിമാനം കൊള്ളാത്ത മലയാളികൾ ഉണ്ടാകില്ല.
ഓരോ മലയാളിയുടെയും പ്രഭാതത്തെ ധന്യമാക്കുന്ന ഉണർത്തുപാട്ടുകൾ ഏറെയുണ്ട് - ആ ഗാനങ്ങളോട് സ്നേഹാദരങ്ങളോടെ ഒരകലം സൂക്ഷിക്കുന്നു മലയാളി. എന്നാൽ മലയാളിയുടെ ഉള്ളിന്റെയുള്ളിലെ 'പ്രഭാതഭംഗി'യുടെ സുഖശീതളമായ അനുഭൂതിയാണ് 'സുപ്രഭാതം..' എന്ന് തുടങ്ങുന്ന ജയചന്ദ്രഗീതം, കാരണം ജയചന്ദ്രന്റെ ഭാവസൂക്ഷ്മമായ ആലാപനത്തിൽ ഉഷസ്സിന്റെ ദൃശ്യചാരുത കൂടിയുണ്ട്. വയലാറിന്റെ സുന്ദരകവിതയ്ക്ക് ഈണമിട്ടത് എം. എസ്. വിശ്വനാഥനാണ്. 'പണി തീരാത്ത വീടി'ലെ ഈ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ജയചന്ദ്രന് ലഭിച്ചു. വയലാർ - എൽ.പി. ആർ. വർമ്മ കൂട്ടുകെട്ടിന്റെ 'ഉപാസനാ..' എന്ന തത്ത്വചിന്താഗാനത്തിലെ (തൊട്ടാവാടി, 1973) 'ഒരു യുഗചേതന ഉണരട്ടെ!' എന്ന വരികൾ മലയാളിയായ ഒരു ഗാനപ്രേമിക്ക് വലിയ പ്രചോദനം നൽകുന്നു. എം. എസ്. ബാബുരാജ് സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ച 'അമ്മയല്ലാതൊരു ദൈവമുണ്ടോ' എന്ന ഗാനമാണ് നാം നമ്മുടെ അമ്മമാർക്ക് സമർപ്പിക്കാൻ ഇഷ്ടപ്പെടുന്നത്.
ഇതാണ് ജയചന്ദ്രൻ!, രവീന്ദ്രൻ മാസ്റ്റർ പോട്ടെ, “എ ടി ഉമ്മർ”- ദേവരാജൻ മാസ്റ്ററെ പോലെ, ദക്ഷിണാമൂർത്തി സ്വാമിയേ പോലെ, ബാബുരാജിനെ പോലെ, രാഘവൻ മാസ്റ്ററെ പോലെ പ്രതിഭാധനനാണ്, പക്ഷെ 90 ശതമാനം പാട്ടുകളും പാടിയത് യേശുദാസ് ആണ് അതുകൊണ്ടു അദ്ദേഹത്തിന്റെ പേര് പറയില്ല!
എല്ലാം അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം. സത്യത്തിൽ ഇതൊന്നും യാഥാർഥ്യവുമായി യോജിക്കുന്നതല്ല.. അദ്ദേഹത്തിന്റെ തന്റേടം സമ്മതിച്ചു.ജയചന്ദ്രൻ sir ന്റെ ശബ്ദം പാട്ടുകൾ എല്ലാം great ആണ് അത് ജനങ്ങൾ അംഗീകരിച്ചതാണ്.
ഇത് തന്റേടമല്ല.. തോന്ന്യാസം
സംഗീതത്തിൽ സിർക്കസ് കാണിക്കുക എന്നത് ആർക്കും ചെയ്യാൻ പറ്റാത്ത കാര്യമാണ്... ജയചന്ദ്രാ.. താങ്കൾക്ക് ഒന്ന് തലകുത്തി ഒരു പത്തു സെക്കന്റ് നിൽക്കാൻ പറ്റുമോ ഇല്ല..!!! അതിലാണ് യേശുദാസിനെ നമിക്കേണ്ടത്... യേശുദാസും രെവീന്ദ്രൻ മാസ്റ്ററും ചേർന്നൽ കർണ്ണാമൃതം ഗാനാമൃതം..ലഹരി, അനുഭൂതി ഒക്കെ വരും.. ഇവരെ വിമർശിക്കാൻ ഇനി ജയചന്ദ്രൻ തിരിച്ചു വീണ്ടും ജനിച്ചു വരണം എന്നാലും നടക്കുമെന്ന് തോന്നുന്നില്ല.. ധാർഷ്ട്യവും അഹങ്കാരവും ആരെയും നാശത്തിന്റെ പടുകുഴിയിലെ.. എത്തിക്കൂ... വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.. അതിനു സ്വയം അർഹതയുള്ളവനാണെങ്കിൽ ശരി.
നിലവാരത്തകർച്ചയുടെ ആഴം ഹൊ..
'കർണ്ണങ്ങൾക്ക് ആനന്ദകരമാകണം കർണ്ണാടകം'. ഈ പ്രകൃതിയിലെ ഏറ്റവും മധുരമായ സ്വരമാണ് ശ്രീ. പി. ജയചന്ദ്രന്റേത്, ആളുകൾ സംഗീതം എന്താണെന്ന് അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങിയത് ജയേട്ടന്റെ പാട്ടു കേട്ടിട്ടാണ്. സാക്ഷാൽ ത്യാഗരാജസ്വാമികളെപ്പോലെ മറ്റൊരാൾ, നമുക്കെല്ലാം ആരാധിക്കാൻ തോന്നുന്നത് അതിനാലാണ്. സംഗീതമായി ജനിച്ച് സംഗീതത്തിൽ ലയിച്ച് ജീവിക്കുന്ന അവധൂതജന്മം. ഇത് സ്‌കൂളിൽപ്പോയി സംഗീതം പഠിച്ച് പരിധിപ്പെടുത്തിയ വിദ്വാന്മാരുടെ അറിവല്ല, സംഗീതത്തിന്റെ പ്രപഞ്ചമാണിത്.
ഹരിമുരളീരവം എന്ന song നായകൻ പാടുമ്പോൾ music ടീച്ചറായ നായിക അത്ഭുതത്തോടെ നോക്കണമെങ്കിൽ നായകൻ പാടുന്ന song അസാമാന്യമായ പാട്ടുതന്നെയാവണം അതാണ് രവീന്ദ്രൻ മാഷ് ആ പാട്ടിലൂടെ കാണിച്ചു കൊടുത്തത്..
രവീന്ദ്രൻ മാസ്റ്റർ മലയാളത്തിലെ എക്കാലത്തെയും മികച്ച സംഗീതസംവിധായകരിൽ ഒരാൾ ആണെന്ന് ആരും പറയേണ്ട കാര്യമില്ല.. He is a Legend, മലയാളി ഉള്ളടിത്തോളം കാലം മാഷെ മറക്കില്ല.
എന്തൊരു ദുരന്തമാണാ പാട്ട്!
@@govindanputhumana3096 അത് തന്നെ കൊണ്ട് അങ്ങനൊരു പാട്ട് പാടാനും സംഗീതം ചെയ്യാനും പറ്റാത്തത് കൊണ്ട് തോന്നുന്നതാ.
@@govindanputhumana3096 eda Manda...
@@human8413 സെമിക്ലാസ്സിക്കൽ ഗാനങ്ങൾ പി. ജയചന്ദ്രനോളം perfect ആയി പാടുന്ന മറ്റൊരു ഗായകൻ ജനിച്ചിട്ടില്ല, ആ ഗാനങ്ങൾ കേട്ടിട്ടാണ് ഞാൻ പറയുന്നത്.
സെമിക്ലാസ്സിക്കൽ ഗാനങ്ങൾ ഒരു വശത്ത് യേശുദാസ് സമ്മർദ്ദപ്പെട്ട് സ്‌ട്രെയിൻ ചെയ്ത് വലിഞ്ഞുപൊട്ടിച്ച് ആവിഷ്കരിച്ചപ്പോൾ ശ്രോതാക്കൾക്ക് കടുത്ത അസ്വസ്ഥതയാണ് തോന്നിയത്. അതുപോലെ മറുവശത്ത് എസ്. പി. ബി അതിനെ അതിനാടകീയവും കൃത്രിമവുമായും വികലമായും ആവിഷ്കരിച്ച് ശ്രുതിമട്ടത്തിന് പുറത്തെറിഞ്ഞപ്പോൾ ശ്രോതാക്കൾക്ക് അരോചകമായിട്ടാണ് അനുഭവപ്പെട്ടത്. സെമിക്ലാസ്സിക്കൽ ഗാനങ്ങളുടെ ഉദാത്തമായ ആസ്വാദനത്തിന്റെ സ്വർഗ്ഗീയസുഖം പകരാൻ ഒരേയൊരു പി. ജയചന്ദ്രന് മാത്രമേ സാധിച്ചിട്ടുള്ളൂ, സാധിക്കൂ.
പ്രകൃതിയുടെ സുന്ദരങ്ങളായ സമസ്തഭാവങ്ങളും സംഗീതത്തിൽക്കൂടി അനുഭവിച്ചറിയാൻ സാധിക്കുമെന്ന് മലയാളി തിരിച്ചറിഞ്ഞത് ശ്രീ. പി. ജയചന്ദ്രന്റെ കാൽപനികനാദവും ആലാപനവും 'മഞ്ഞലയിൽ മുങ്ങിത്തോർത്തി' എന്ന ഗാനത്തിലൂടെ ശ്രവിച്ചതിനുശേഷമാണ്. അന്നുമുതൽ ഈ മണ്ണും വിണ്ണും നമ്മുടെ മനസ്സുകളും അനുഗ്രഹിക്കപ്പെട്ടു, നമ്മുടെ കൂടെ ദൈവം ഉണ്ടെന്നു തിരിച്ചറിഞ്ഞത് അന്നുമുതൽ..അന്നുമുതൽ ദൈവം നമുക്കുവേണ്ടി ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ആ പുരുഷശബ്ദത്തിലൂടെ 'സംഗീതചന്ദ്രിക' പെയ്യിച്ചുകൊണ്ടിരിക്കുന്നു. സുവർണ്ണസ്വരവും ഭാവതീവ്രമായ ആലാപനവും ജനഹൃദയങ്ങളിൽ ഇന്നും പഞ്ചേന്ദ്രിയങ്ങൾക്കും അപ്പുറത്തുള്ള അനുഭൂതികൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിലെ മഹാസംഗീതകുലപതികളും ഗാനരചയിതാക്കളും വരെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് അവരുടെ സംഭാവനകൾ താരതമ്യേന കുറവായ പല ഗാനങ്ങളും ഈ ദേവഗായകന്റെ സ്വരസാന്നിധ്യം ഒന്നുകൊണ്ടുമാത്രം കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നതുകൊണ്ടാകാം.
ഈ പ്രഭാവത്തെ സാക്ഷ്യപ്പെടുത്താൻ ഉദാഹരണങ്ങളായി എത്രയെത്ര ഗാനങ്ങൾ! അതിനുശേഷം, എഴുപതുകളിലും എൺപതുകളിലും രംഗപ്രവേശം ചെയ്ത ഗാനരചയിതാക്കളും സംഗീതസംവിധായകരും ചലച്ചിത്രരംഗത്ത് നിലയുറപ്പിക്കാൻ സഹായകമായത് അവരുടെ ആരംഭകാലത്തെ ഗാനങ്ങൾ ദേവസ്വരത്താൽ അനുഗ്രഹീതമായതുകൊണ്ട് മാത്രമായിരുന്നു. ഇന്നും, ആലപിക്കുന്ന ഓരോ ഗാനത്തിനെയും ഈ പ്രകൃതിയെയും ആസ്വാദകന്റെ ഹൃദയത്തെയും ബന്ധിപ്പിച്ച് ഈ പ്രപഞ്ചത്തിനും അപ്പുറത്തേക്കുള്ള 'സമ്പൂർണ്ണ'മായ ഒരു ദിവ്യാനുഭൂതിയായി ഉയർത്തുന്ന പ്രതിഭാസമാണത്.
ഈ മഹാപ്രതിഭാസത്തിന്റെ തുണയില്ലാതെ മലയാളചലച്ചിത്രരംഗം കുറച്ചുകാലം ഒരു ഇരുണ്ട കാലഘട്ടത്തിൽക്കൂടി സഞ്ചരിച്ചുവെങ്കിലും മലയാളിയെ ദൈവം കൈവിട്ടില്ല. വീണ്ടും വീണ്ടും ദൈവത്തിന്റെ സ്വരവും ആലാപനവും നമ്മുടെ പുണ്യമായി, നമ്മുടെ ഹൃദയങ്ങളിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. എന്നും എപ്പോഴും ഈ സ്വരം കേട്ടുകൊണ്ടിരിക്കേണമേ എന്നായിരിക്കാം മലയാളി ഉള്ളുതുറന്ന് പ്രാർത്ഥിക്കുന്നത്, കാരണം ശ്രീ. ജയേട്ടൻ ആലപിച്ച ഗാനങ്ങൾ കേൾക്കാനും ഈ കാലഘട്ടത്തിൽ ജീവിക്കാനും ഭാഗ്യം ചെയ്തവരാണവർ. ഓരോ വർഷം കഴിയുംതോറും കൂടുതൽ കൂടുതൽ ചെറുപ്പമാകുന്ന ഈ ശബ്ദപ്രതിഭാസം ഇന്നത്തെ യുവചലച്ചിത്രനടന്മാർക്കും കൊച്ചുകുട്ടികൾക്കുപോലും ചലച്ചിത്രദൃശ്യങ്ങളിൽ ഏറ്റവും അനുയോജ്യമായ സംഗീതാനുഭൂതികൾ സൃഷ്ടിക്കുന്നതുകൊണ്ടാവാം ലോകത്തിലെ എട്ടാമത്തെ അദ്‌ഭുതം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് ഇവിടെ ലഭിക്കുന്നത്.
Raveendran Master ❤️
മലയാളത്തിന്റെ അഭിമാനം.യേശുദാസിനൊപ്പം നിർത്താൻ പറ്റുന്ന ഒരേ ഒരു ഗായകൻ.നിഷ്കളങ്കമായ സ്വഭാവം.
ലോകത്തിലെ ഏറ്റവും മനോഹരമായ ശബ്ദത്തിനുടമയാണ് ജയേട്ടൻ, ഇന്നും യുവാവിന്റെ ശബ്ദത്തിൽ പാടുന്നു.
താങ്കൾ ഭവ ഗായകൻ എന്നു പറഞ്ഞത് ആരാ നിങ്ങൾ ആണോ അല്ലല്ലോ അത് പോലെ രവീദ്രൻ മാസ്റ്റർ എന്നു അദ്ദേഹവും പറഞ്ഞിട്ടില്ല നിങ്ങൾ ഒരു ആൾക്ക് അദ്ദേഹം മാസ്റ്റർ അല്ലങ്കിൽ അദ്ദേഹത്തിന്റെ സംഗീതം ഇഷ്ടം പെടുന്ന എല്ലാവർക്കും രവീദ്രൻ മാസ്റ്റർ തന്നെ ആണ് ♥️♥️♥️
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ പാടിത്തുടങ്ങിയ 1965 മുതൽ ആ അദ്‌ഭുതപ്രതിഭാസം കോടിക്കണക്കിന് മലയാളികളുടെയുള്ളിൽ കുടികൊള്ളുന്ന ഏറ്റവും മനോഹരമായ നാദമാണ്. തലമുറകളായി ഈ അഭൗമനാദധാരയെ ആരാധിക്കുന്നവരിൽ ഏറിയ പങ്കും ശാസ്ത്രീയ സംഗീതജ്ഞാനമില്ലാത്തവരും എന്നാൽ അതിന്റെ സമ്പൂർണ്ണതയെ ആ നിത്യഹരിതനാദത്തിലൂടെ തിരിച്ചറിഞ്ഞവരുമാണ്. എന്നും മലയാളിയെ 'സുപ്രഭാതം' പാടിയുണർത്തുന്ന ദേവസ്വരം സൂര്യനോടൊപ്പം ഉദിച്ചുയരുന്നതു പോലെയാണ് ഒരു മലയാളിക്ക് അനുഭവപ്പെടുന്നത്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് മലയാളിയുടെ കാതിൽ ആ ശബ്ദം മന്ത്രിക്കുന്നു 'ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം'. തുടർന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടിട്ടാണ് മലയാളി സുന്ദരസുഷുപ്തിയിലലിയുന്നത്. എത്രയോ വർഷങ്ങളായി നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണിത്. എത്രയെത്ര സുന്ദരഗാനങ്ങൾ!! ഓർമ്മയില്ലേ അറുപതുകളിൽ നമ്മുടെ ആത്മാവിന്റെ ഭാഗമായ ഗാനങ്ങൾ? 'വൈശാഖ പൗർണ്ണമി രാവിൽ', 'ഇനിയും പുഴയൊഴുകും', 'വാർതിങ്കൾ കണിവെക്കും രാവിൽ', 'മന്മഥനാം ചിത്രകാരൻ'.....ഈ സ്വരത്തോടൊപ്പം ഹൃദയവികാരങ്ങൾ പങ്കുവെച്ച് എഴുപതുകൾ പിന്നിട്ടത്....'തങ്കക്കിരീടം ചൂടിയ മംഗളസന്ധ്യ', 'നിശാസുന്ദരീ നിൽക്കൂ', 'പഞ്ചമി പാലാഴി', 'സ്വരങ്ങൾ നിൻ പ്രിയസഖികൾ', 'അറബിക്കടലിളകി വരുന്നു', 'ജീവിതമെന്നൊരു വഴിയാത്ര', 'അഞ്ജനശിലയിലെ വിഗ്രഹമേ'....ദേവഗായകൻ വിരിയിച്ച നൂറായിരം ഭാവവിസ്മയങ്ങൾ ! പിന്നീടുള്ള എൺപതുകളിലെ ഗാനാസ്വാദകരുടെ തലമുറ പുഞ്ചിരിച്ചതും കണ്ണുനീർ വാർത്തതും സ്വപ്നം കണ്ടതുമെല്ലാം ഈ ശബ്ദത്തോടൊപ്പമല്ലേ? 'താളിക്കുരുവീ തേൻകുരുവീ', 'വിഷാദസാഗരതിരകൾ', 'നീലമല പൂങ്കുയിലേ', 'മാന്മിഴിയാൽ മനം കവർന്നു', 'മനുഷ്യൻ എത്ര മനോഹരമാ പദം', 'താരകദീപാങ്കുരങ്ങൾക്കിടയിൽ', 'ശാരികേ എന്നോമൽ പൈങ്കിളീ','സോപാന നടയിലെ'....തലമുറകളിൽ നിന്ന് തലമുറകളിലേക്ക് മാറുന്ന സംഗീതാഭിരുചികൾക്കിടയിലും ഇന്നത്തെ യുവാക്കളും കുട്ടികളും നിത്യഹരിതദേവനാദത്തോടൊപ്പമാണ് സഞ്ചരിക്കുന്നത്,2019-ൽ 'പുഴ ചിതറി', 'എന്നാലും ജീവിതമാകെ', 'ആട്ടുതൊട്ടിൽ', 'കേൾക്കാം തകിലടികൾ' എന്നീ സൂപ്പർ ഹിറ്റുകൾക്കൊപ്പം 'ഒരു ദീപനാളമായ്' എന്ന വികാരസാന്ദ്രമായ ഗാനം ഈ മലയാളമണ്ണിൽ അലയടിക്കുന്നു..മലയാളിക്ക് നിലവാരമുള്ള ആസ്വാദനതലം സൃഷ്ടിച്ച ഈ പവിത്രനാദം ഇന്നും സുവർണ്ണകാന്തിയോടെ പ്രകാശിക്കുന്നതിന് സർവ്വശക്തനോട് കടപ്പെട്ടവരല്ലേ നാം?
ശ്രീ. പി. ജയചന്ദ്രൻ എന്ന മഹാപ്രതിഭാസത്തെക്കുറിച്ച് പറയാൻ ഞാൻ ആരുമല്ലെങ്കിലും, എന്റെ എളിയ അഭിപ്രായത്തിൽ ആ സംഗീതമഹാസാഗരത്തെക്കുറിച്ച് രണ്ടു വാക്ക് :
1. സംഗീതത്തിലെ ലോകപ്രശസ്തനായ ഗുരുനാഥന്മാരോ കലാലോകം തിരിച്ചറിയുന്ന പിതാവോ ബന്ധുക്കളോ പോലുള്ള "സംവരണങ്ങൾ" ഒന്നുമില്ലാതെ കേവലം പള്ളിക്കൂടത്തിലെ മലയാളം അധ്യാപകന്റെ അനുഗ്രഹത്തോടെ "ഏകാന്തപഥികനായി" ചലച്ചിത്രരംഗത്തേക്ക് പ്രവേശനം!
2. "ഇത്രയും ശ്രേഷ്ഠമായ പുരുഷശബ്ദം ഇന്നുവരെ കേട്ടിട്ടില്ല" - അഭിപ്രായപ്പെട്ടത് ആ അധ്യാപകനും, വേദിയിൽ ആദ്യം ആലപിച്ചത് കേട്ട ചലച്ചിത്രപ്രവർത്തകരും ആദ്യഗാനം ഒരുമിച്ചുപാടിയ ഗായിക പ്രേമയും, പിന്നെ ഞാനും നിങ്ങളും ഈ ലോകവും!
3. സിനിമാസംഗീതസംവിധായകർക്ക് ഒന്നേ ചോദിക്കാനുണ്ടായിരുന്നുള്ളൂ: "കർണ്ണാടകസംഗീതം പഠിച്ചിട്ടുണ്ടോ?" "കർണ്ണാടകത്തിനും", ഈ പ്രപഞ്ചത്തിനും അപ്പുറത്തുള്ള സംഗീതത്തിലെ അനുഭൂതി തിരിച്ചുനൽകിക്കൊണ്ട് മറുപടി!
4. നിത്യഹരിതനായകൻ ശ്രീ. പ്രേംനസീറിന്റെ ശബ്ദത്തിന് ഏറ്റവും അനുയോജ്യമായ അതേപോലെ മുഴക്കമുള്ള സ്വരമായിട്ടും ഹാസ്യനടന്മാർക്കു വേണ്ടിയുള്ള ഒരു സ്വരമാക്കി ഒതുക്കപ്പെട്ടു, എന്നാലും ഓരോ ഗാനവും കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്നു!
5. രചന-സംഗീതം ഇവയുടെ അടിസ്ഥാനത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ചലച്ചിത്രഗാനങ്ങൾ മാത്രം നൽകി, എന്നാൽ അദ്ദേഹം അനന്യമായ ആലാപനമഹിമ ഒന്നുകൊണ്ടുമാത്രം അവയെ എത്രയോ മുന്നിൽ മാത്രമല്ല, പ്രകൃതിയിലെ ഓരോ പ്രഭാവങ്ങളാക്കി മാറ്റി!
6. പ്രധാന കഥാസന്ദർഭങ്ങളിലോ സിനിമയിൽ വഴിത്തിരിവാകുന്ന ഘട്ടങ്ങളിലോ ഒരു തരത്തിലും കടന്നുവരാത്ത സ്വരമുള്ള ഗായകൻ, എന്നാൽ ആ സ്വരവും ആലാപനവും ഒരായിരം കഥകളുള്ള ചരിത്രം സൃഷ്ടിച്ചു!
7. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് മെഗാഹിറ്റുകളായ ഗാനങ്ങൾ ഒരുതരത്തിലും പ്രക്ഷേപണം ചെയ്യാതിരിക്കാൻ ശ്രവ്യമാധ്യമങ്ങൾ വളരെ ശ്രദ്ധിച്ചു, എന്നാൽ അവയെല്ലാം എത്രയോ കാലങ്ങൾക്കിപ്പുറം ഇന്നും, ജനഹൃദയങ്ങളിൽ ജീവിക്കുന്നു!
8. ആ മനുഷ്യത്വവും മഹാമനസ്കതയും കൊണ്ട് ആരെയെല്ലാം കലാരംഗത്ത് ഉയർത്തിക്കൊണ്ടുവന്നുവോ അവരെല്ലാം തന്നെ ക്രൂരമായി അവഗണിച്ചു, അവർക്കെല്ലാം തിരിച്ചടി കിട്ടി, എന്നാൽ സംഗീതരംഗത്തെ ആ ദൈവീകതേജസ്സിന് അന്നും ഇന്നും എന്നും പതിനാറ്!
9. സംഗീതരംഗത്തുനിന്ന് കുറെക്കാലം മാറ്റിനിർത്തിയാൽ എന്നെന്നേക്കുമായി ഈ നിത്യഹരിതപ്രതിഭാസം ഇല്ലാതാകുമെന്ന് കരുതിയവർക്ക് തെറ്റി, ഓരോ വർഷം കഴിയുന്തോറും കൂടുതൽ ചെറുപ്പമാകുന്ന സ്വരമാധുര്യത്തോടെ ഇന്നും!
10. ദൈവത്തിന്റെ ഈ സ്വരത്താൽ അനുഗ്രഹിക്കപ്പെടാൻ ഓരോ ഗാനവും ഇങ്ങോട്ട് തേടിയെത്തി, ഒരിക്കലും അങ്ങോട്ട് അന്വേഷിച്ച് പോയില്ല. അങ്ങനെയും ഇങ്ങനെയും അംഗീകാരങ്ങൾ വാരിക്കൂട്ടാനോ, സ്വയം ഇതിലെ സാധ്യതകളെല്ലാം പരമാവധി ഊറ്റിയെടുക്കാനോ 'വ്യത്യസ്തമായ വേഷവിധാനത്തോടെ പ്രത്യക്ഷപ്പെടാനോ' ഒരിക്കലും ശ്രമിച്ചില്ല, ഒന്നുമാത്രം - ഓരോ നിമിഷവും സംഗീതത്തിന്റെ പരമമായ സായൂജ്യം പകർന്നുകൊണ്ട് സമാനതകളില്ലാത്ത ഈ പ്രതിഭാസം ഈ പ്രപഞ്ചത്തെ ഒന്നാകെ ആലിംഗനം ചെയ്യുന്നു, ഇപ്പോഴും!
ഇന്ന് വരെ ചരിത്രത്തിൽ ഒരു ഗായകരും തനിക്ക് പാട്ട് തന്ന ഒരു സംഗീത സംവിധായകനെയും കുറിച്ച് ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം പൊതു ഇടത്തിൽ വന്ന് നടത്തി കാണില്ല? ഈ അൽപ്പനല്ലാതെ
അതും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന മഹാനായ സംഗീത സംവിധായകൻ മരിച്ച് മണ്ണടിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ട്..
യേശുദാസിൻ്റെ ചില വ്യക്തിപരമായ കാര്യങ്ങളുടെ പേരിൽ അന്ന് യേശുദാസിൻ്റെ മുകളിൽ ഇങ്ങേരെ കൊണ്ട് പ്രതിഷ്ഠിക്കാൻ നോക്കിയ ചില ഊളകൾ തന്നെയാണ് ഇപ്പോഴും ജയചന്ദ്രൻ യേശുദാസിനെക്കാൾ വലിയ ഭാവഗായകൻ എന്നൊക്കെ പറഞ്ഞു നടക്കുന്നത്.
വിദ്യാധരൻ മാസ്റ്റർ പറഞ്ഞ പോലെ 1 to 10 സ്ഥാനം വരെ യേശുദാസ് കഴിഞ്ഞ് പതിനൊന്നാമത് വേണമെങ്കിൽ ജയചന്ദ്രൻ്റെ പേര് പറയാം.
യേശുദാസിനെ ഇകഴ്ത്തുന്ന ഇദ്ദേഹത്തിൻ്റെ ഒരു ന്യൂനപക്ഷ വിവരം കെട്ട ഫാൻസിനൊഴിച്ച് ബാക്കിയെല്ലാർക്കും ഇക്കാര്യമറിയാം.
അല്ലാതെ ജയചന്ദ്രനും ബ്രഹ്മാനന്ദനും ഒക്കെ മോശം ഗായകരാണെന്ന് ആർക്കും അഭിപ്രായം കാണില്ല.
👍
@JIJO ചിത്ര, ശ്രീകുമാർ മുതൽ സകലർക്കും. രവിസാർ ധാരാളം പാട്ടുകൊടുത്തിട്ടുണ്ട്. ജയചന്ദ്രന് വിരലിലെണ്ണാവുന്ന പാട്ടുകൾ, മിക്കതും പടത്തിലില്ല.
@@govindanputhumana3096 പാടുന്നത് മസിലു പിടിച്ച്, പഴം വിഴുങ്ങിയ പോലെ..
തിരുത്താൻ ചെന്നാൽ തെറി വിളിയും പിന്നെങ്ങനെ പാട്ട് കൊടുക്കും..
രവീന്ദ്രൻ മാത്രമല്ല ബിജിപാലിന് മുന്പുള്ള ആരും ഈ അൽപ്പ ഗായകന് വളരെ കുറച്ച് പാട്ടുകളെ നൽകിയിട്ടുള്ളു..
യേശുദാസ് കഴിഞ്ഞ് പത്താം സ്ഥാനം ജയചന്ദ്രൻ ശരി എങ്കിൽ ഞാൻ യേശുദാസിനെ വെല്ലുവിളിക്കും നീ ലഗിരിയുട സഖികളൈ രാജീവംനയനൈ നീ ്് ഉറങ്ങൂ നിൻമണിയറയിലൈ 100 പാട്ട് ഞാൻ പറയും യേശുദാസിന് അതുപോലെ അല്ലെങ്കിൽ അതിനും മേലെ പാടാൻ പറ്റുമെങ്കിൽ യേശുദാസ് പറയണം സമ്മതിക്കുന്നു പിന്നെ ന്ത് 10ആഠ സ്ഥാനം ജയചന്ദ്രന് ജയചന്ദ്രന് തുല്യം ജയചന്ദ്രൻ മാത്രം
ക്ളാസിക്കൽ ്് മൂസിക്ക് കുത്തി യിരുന്നു ജീവിതം മുഴുവൻ പഠിച്ചൂകൊണ്ടീരുക്കുന്ന യേശുദാസിന്റെ പാട്ട് കേട്ടാൽ ഞെട്ടും എങ്കിൽ സംഗീതം പഠിക്കാതെ രാഗം ശ്രീ രാഗവുഠ നൂറു കണക്കിന് സെമിക്ളാസികലുകളുഠ പാടിയ ജയേട്ടനെ കാൽ തൊട്ടു വന്ദിച്ചുൂ
ഈ പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ പുരുഷസ്വരവും പ്രകൃതിയിലെ തനതായ പ്രതിഭാസവുമാണ് ശ്രീ. പി. ജയചന്ദ്രൻ എന്ന ദേവഗായകന്റെ അനന്യമായ ശബ്ദവും ആലാപനവും. മഴ പോലെ, മഞ്ഞു പോലെ, നിലാവ് പോലെ കഴിഞ്ഞ അറുപതു വർഷങ്ങളായി ഈ പ്രപഞ്ചത്തിലെ ഈ എട്ടാമത്തെ അദ്‌ഭുതം നാം ഓരോരുത്തരെയും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു. അനനുകരണീയമായ ആലാപനശൈലിയും നിത്യഹരിതമായ ആ സുവർണ്ണശബ്ദവും അനന്യമായ ഭാവതീവ്രതയും സംഗീതത്തിലെ ദൈവീകത എന്തെന്ന ചോദ്യത്തിന് ഉത്തരം നൽകുന്നു. ഗന്ധർവ്വനായും കിന്നരനായും സംഗീതസാഗരമായും നമ്മുടെ മനസ്സുകളെ സ്പർശിക്കുന്ന ഈ "നിത്യഹരിതപ്രതിഭാസം" ഒന്നേയുള്ളൂ..അത് കോടാനുകോടി വർഷങ്ങളിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്..നാം ഓരോരുത്തരുടെയും, ഈ മണ്ണിന്റെയും വിണ്ണിന്റെയും പുണ്യമാണ് ദേവഗായകൻ ശ്രീ. ജയചന്ദ്രന്റെ ശബ്ദം!
Yesudas's diversity is extra ordinary and Raveendran has used it very well. Few of the examples are
Don't Drive me mad - English - Uncle Bun
His highness Abdulla - Thubadi Masha Alla - Qawwali
Aham - Nirangale - Melody
Amaram Songs - Melody
Ganamela - Sari Meri Rajeswari - Comedy
Bharatham , His highness Abdulla songs - Classical Carnatic
Hari muraleeravam, Deena Dayalo Rama - Hindustani style classical
രവീന്ദ്രൻ എന്ന സംഗീതജ്ഞനും Create ചെയ്തതെല്ലാം gold ആയിരുന്നു. മുൻപത്തെ ഗുരുക്കന്മാർ എന്ന് വിശേഷിപ്പിക്കപ്പെട്ടവർ സഞ്ചരിക്കാത്ത വഴികളിലൂടെയാണ് രവീന്ദ്രൻ സഞ്ചരിച്ചിട്ടുള്ളത്. അതുകൊണ്ട് Master തന്നെയായിട്ടാണ് എല്ലാവരും കണ്ടത്.
അതന്നെ, വഴി ശരിയാവണമെന്നാണ് ജയേട്ടൻ പറഞ്ഞത്
@@govindanputhumana3096 ഒലക്ക
കർണാട്ടിക് മ്യൂസിക്കിനെ കൈ വെള്ളയിൽ ഇട്ടു അമ്മനമാടിയ പാട്ടുകളാണ് മാസ്റ്ററിന്റെ .അത് പാടാണേൽ ജയേട്ടൻ തലകുത്തി നിന്നാൽ നടക്കില്ല.ഇദ്ദേഹത്തെകൊണ്ട് മെലഡീ സോങ്‌സ് പറ്റുള്ളൂ.സെമി ക്ലാസിക്കൽ സോങ്‌സ് പാടാണേൽ ദാസേട്ടൻ തന്നെ വേണം അത് റേഞ്ച് വേറെ ആണ്
@@rinuthomas6754 ജയേട്ടൻ പാടിയ സെമിക്ലാസ്സിക്കൽ ഒരെണ്ണമെങ്കിലും ചെവി തുറന്ന് കേൾക്ക്
Pakshe Thaan Paranja Munpathe Gurukkanmaarude Perupolum Thanikk Parayaanum Ariyathilla Avarude Paattukalum Thaan Kettittilla,Avar Aarokkeyanennu Polum Arinjoodatha Aalaanu Thaan.Edo Munpathe Gurukkanmaar Sangeethathinte Orupaadu Orupaadu Vazhikaliloode Sancharichanu Avar Valya Mahasangeethachakravarthikal Aayathu.Udaaharanam Devarajan Master,Raghavan Master,V.Dakshinamoorthy Swami,Arjunan Master,MSV,Salil Choudhary Sir,A.T.Ummar Sir,Johnson Master,KJ Joy Sir,Berny Ignatious Sir.Njan Paranja SangeethaChakravarthikal Orupaadu Orupaadu Vazhikaliloode Sancharichu Vannathu.Orupakshe Raveendran Mashinte Paattukal Paadunnapole Athilum Kooduthal Paattukal Kelkkunnathum Paadunnathumellaam 50's,60's,70's,80's Paattukalanu.Pakshe Thanikku Njan Paranja Mahasangeethachakravarthimaarude Paattukalum Kettittilla Avarude Perukalum Thanikkariyilla.Malayalam Cinemagaanangalude Golden Era Ennuparayunnathu Njan Paranja Mahaanmaarude Kaalakhattamanu.Raveendran Masterum Oru Legend Thanneyanu.Raveendran Master thanne Devarajan Mastere Kurichu Orupaadu Samsaarichittundu.Raveendran Master Aadyamayi Paadiya Gaanam 'ParvanaRajanithan' Enna Gaanampolum M.S.Baburaj Masterude Eenathilanu.Athu Thanne Raveendran Masterude Oru Bhagyam Thanneyanennu Njan Parayum.Raveendran Master Is Also A Legend .
രവീന്ദ്രൻ മാഷിന്റെ പാട്ടുകൾ പാടാണമെങ്കിൽ kurach range vennam അത് ഈ പുള്ളിയെകൊണ്ട് സാധിക്കിയെല്ല അല്ലാതെ രവീന്ദ്രൻ മാസ്റ്ററുടെ പാട്ടുകൾ ഭയങ്കര സങ്കിർണമായതാണ് എന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഒഴുകുന്നതാവണം പാട്ട്, അതുണ്ടാക്കുന്നതാണ് കഴിവ്
@@govindanputhumana3096 അതെന്നാ വെള്ളമാണോ പാട്ടു 🤔
@@rinuthomas6754 അതേ, സമുദ്രം... ജയേട്ടന്റെ തൊണ്ടയിൽ നിന്ന് മാത്രം ഒഴുകുന്നത്
@@govindanputhumana3096 ജയേട്ടന്റെ തേങ്ങ...
ഇയാളുടെ തൊള്ളേന്ന് വരുന്നത് മാത്രം വേദം..
സാക്ഷാൽ എസ് പി ബിയെ വരെ... തള്ളിപ്പറയുന്ന ഇങ്ങേരുടെ തൊലിഞ്ഞ ഒഴുക്ക്
സാക്ഷാൽ രവീന്ദ്രൻ സാറിൻ്റെ പാട്ടുകൾ പാടാൻ ആർക്കും കഴിയില്ലെന്ന് ഇപ്പോൾ പലരും പറയുന്നുണ്ടെങ്കിലും ഗാനമേളകളിലും സ്റ്റേജിലും ഒരു വിധപ്പെട്ട ഗായകരെല്ലാം സ്ഥിരം പാടുന്നവയാണ്. സാധാരണ പാട്ടുകാർക്കും അവയൊക്കെ അനുകരിച്ചുപാടാൻ സാധിക്കുന്നു.
ഒറിജിനലായ ശബ്ദത്തിൽ അനുകരിച്ചുപാടുന്ന ഗായകർ നൂറുകണക്കിന് വേറെയുമുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും മുതിർന്നുനിൽക്കുന്ന ശബ്ദം ഒറിജിനൽ തന്നെയാവണം.
എന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇപ്പോൾ ചർച്ചയായിരിക്കുന്ന പി ജയചന്ദ്രൻ പാടിവച്ചിരിക്കുന്ന ഒരു ഗാനമെങ്കിലും അതുപോലെ പാടാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല എന്നതാണ്.
സംഗീതത്തിൽ ദൈവം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജയേട്ടൻ. ഏതൊരു ഗായകൻ ആലപിച്ച ഗാനമായാലും പിന്നീടത് ജയേട്ടൻ ആലപിക്കുമ്പോൾ അത് ജയേട്ടനായിരുന്നു പാടേണ്ടിയിരുന്നത് എന്നു നമുക്കു തോന്നുന്നത് അതിനാലാണ്. മനുഷ്യനാൽ അസാദ്ധ്യമായ പരിപൂർണ്ണതയാണ് ഓരോ ഗാനത്തിലും, ഓരോ വരിയിലും, ഓരോ വാക്കിലും, ഓരോ മൂളലിൽപ്പോലും.. മലയാളികൾക്ക് അവരുടേതായ ഒരു സംഗീതസംസ്കാരമുണ്ടായത് ദേവഗായകൻ ജയേട്ടന്റെ ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയുമാണ്. വിശ്വചരിത്രത്തിൽ ഇത്രയും മനോഹരമായ സംഗീതപ്രതിഭാസമില്ല, പ്രപഞ്ചത്തിൽ ഇത്രയും സുന്ദരമായ മറ്റൊരു സ്വരവും. ദൈവത്തിന്റെ സ്വരം...കോടാനുകോടി യുഗസംക്രമങ്ങളിലെ ഈ സ്വരപുണ്യം ഈ മലയാളത്തിൽ ഉദിച്ചുയർന്നത് നമ്മുടെയെല്ലാം മുജ്ജന്മസുകൃതം. സാക്ഷാൽ ഗുരുവായൂരപ്പൻ ഉണരുന്നതും ഉറങ്ങുന്നതും ദേവഗായകൻ ജയേട്ടന്റെ സ്വരത്തിലലിഞ്ഞാണ്. ദേവഗായകന്റെ ശബ്ദത്തിന് കാലം കഴിയുന്തോറും കൂടുതൽ ചൈതന്യം പകരുന്നത് ഗുരുവായൂരപ്പനല്ലാതെ മറ്റാര്?
മലയാളസിനിമയിൽ ഏഴു തലമുറയിലെ നായകനടന്മാർക്ക് അവരുടേതായ അനന്യതയുണ്ടാകാൻ കാരണഭൂതമായത് ഈ ദൈവീകനാദമാണ്. ദേവനാദത്തിന് ചുണ്ടനക്കിയതിലൂടെയാണ് മലയാളത്തിലെ മിക്ക നായകനടന്മാരും ശക്തമായി തിരിച്ചുവന്നതും..എത്രയോ ഉദാഹരണങ്ങൾ.
മലയാളസിനിമയ്ക്ക് ജയേട്ടന്റെ സംഭാവനകൾ വളരെ വലുതാണ്. എത്രയോ ചലച്ചിത്രങ്ങൾ വിജയതീരത്തണഞ്ഞത് ദേവഗായകന്റെ സ്വരസാഗരത്തിലെ തിരമാലകളുടെ സ്നേഹാർദ്രമായ തഴുകലിലൂടെയാണ്. എന്തിനധികം.. ഈയുള്ളവൻ സിനിമ കണ്ടിരുന്നത് ജയേട്ടൻ ആലപിച്ച ഗാനം അതിലുണ്ടായിരുന്നതുകൊണ്ടാണ്, പണ്ട് ഓഡിയോ കാസെറ്റ് വാങ്ങുന്നതും അങ്ങനെ തന്നെ. ഞാനടക്കമുള്ള എത്രയോ സംഗീതസ്നേഹികളുടെ ജീവിതത്തിന് നിരന്തരം പ്രചോദനം നൽകുന്നതും പ്രതീക്ഷ നൽകുന്നതും ജയേട്ടന്റെ സ്വരം ഈ പ്രപഞ്ചത്തിലുള്ളതുകൊണ്ടാണ്.....പ്രതീക്ഷകൾ തകർന്നുപോകുന്ന ഓരോ ഘട്ടത്തിലും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് ജയേട്ടന്റെ ശബ്ദമാണ്. ദേവഗായകന്റെ സ്വരം ഇന്നും നിത്യഹരിതമായിരിക്കുന്നത് ഇത്തരം കോടാനുകോടി മനുഷ്യരുടെ ഉള്ളുരുകിയ പ്രാർത്ഥന കൊണ്ടായിരിക്കാം.
ഞാൻ പരിചയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും നിർമ്മലമായ മനസ്സിനുടമയാണ് ജയേട്ടൻ. ഏറ്റവും നല്ല മനുഷ്യൻ. ഇന്നത്തെക്കാലത്ത് ഇത്രയും നിർമ്മലഹൃദയമുള്ള ഒരാൾ ജീവിക്കുന്നുവെന്നത് മഹാദ്‌ഭുതമാണ്. സംഗീതത്തെക്കുറിച്ച് അഗാധമായ അറിവും ഉന്നതമായ ഹൃദയശുദ്ധിയും ചേർന്നതാണ് ജയേട്ടൻ. ലോകത്തിലെ ഏറ്റവും സ്വഭാവശുദ്ധിയുള്ള ശ്രേഷ്ഠജന്മമായതിനാലാവാം പരമോന്നതമായ ശുദ്ധസംഗീതം ഏറ്റവും അനർഗളവും സ്വച്ഛവുമായി ഇന്നും ദേവഗായകനിൽ നിന്നും ഒഴുകിവരുന്നത്. ലോകനന്മയ്ക്കായി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന നന്മ നിറഞ്ഞ കുടുംബത്തിൽ ജനിച്ചതിനാലായിരിക്കാം അദ്ദേഹം അനേകം ധാർമ്മികഗുണങ്ങളുള്ള പുണ്യാത്മാവും മഹാമനുഷ്യനുമായത്. മനസ്സിൽ നന്മയും സ്നേഹവും മാത്രം.. അതാണ് ജയേട്ടനെന്ന മനുഷ്യൻ!
ഈ ജെ സി ഡാനിയേൽ പുരസ്കാരം ഒരു കൂട്ടം നന്മ നിറഞ്ഞ സിനിമാപ്രേമികളുടെ ആദരവോടെയുള്ള സ്നേഹാർച്ചനയാണ്, ദേവഗായകന്റെ പ്രപഞ്ചനാദത്തോട് ഗുരുത്വത്തോടെയുള്ള പ്രണാമമാണ്.
അനേകകോടി ബ്രഹ്‌മാണ്ഡത്തിനും അതീതമായ ഈ നിത്യമനോഹരനാദത്തെ ഇനിയുമിനിയും ലോകർ ആരാധനയോടെ പ്രണമിക്കാൻ ഇടവരട്ടെ....!!!
ഹരിമുരളീരവത്തെ കുറ്റം പറയുന്നവർ അതുക്കുമേലെ അല്ലെങ്കിൽ അതിനോട് കിടപിടിക്കുന്ന ടഫ് songs പാടി കാണിച്ചിട്ടുള്ളവരായിരിക്കണം.... മധു അതു സ്ഥിരം പാടുന്നത് കുറെ പേർ നന്നായി എന്നു പറയുമ്പോൾ ഒരു ഗായകൻ എന്ന നിലയിലുള്ള അഭിമാനം ഉള്ളതുകൊണ്ടായിരിക്കാം....... അല്ലാതെ മഞ്ഞലയിൽ മുങ്ങിതോർത്തി ഏത് അലവലാതിക്കും പാടം.
ദേവരാജൻ മാസ്റ്ററും യേശുദാസുമായുള്ള ഈഗോ ക്ലാഷ് അതുകൊണ്ടാണ് ജയചന്ദ്രൻ സാറിന് കൂടുതൽ പാട്ടുകൾ കിട്ടാൻ അവസരമായത്.... രവീന്ദ്രൻ മാസ്റ്ററുടെ ലളിതവും ശാസ്ത്രറീയവുമായ ഗാനങ്ങളെല്ലാം ജനങ്ങൾ നെഞ്ചിലേറ്റിയില്ലേ...
Angane nokkuvanengil, iyalude oru vidham pattukalellam eth alavaladhiyum padum... But aa feel kittilla...Madhuvine kuttam paranjathalla I think... its on the audience that we appreciate those "loud" songs more than just good music...
@@madhuv5781 ഹരിമുരളീരവമൊക്കെ ഒരു പാട്ടാണോ?
ഹരിമുരളിരവം ജയചന്ദ്രൻ പാടില്ലെന്ന് തന്നോട് ആരാ പറഞ്ഞത്.ജയചന്ദ്രൻ പാടിയ തമിഴ് കന്നഡ പാട്ടുകൾ കേട്ട് നോക്കൂ
@@madhuv5781 ഇത് തെറ്റാണ്... ദേവരാജൻ മാസ്റ്ററും യേശുദാസും തമ്മിൽ ഈഗോ ക്ലാഷ് ഉള്ള സമയത്താണെങ്കിൽ ഇദ്ദേഹം മാത്രം പാടിയ കുറെയേറെ സിനിമകൾ ഉണ്ടാവണമായിരുന്നു. അങ്ങനെ സംഭവിച്ചിട്ടില്ല.. മിക്കവാറും സിനിമകളിൽ ഇദ്ദേഹത്തിന് ഒരു പാട്ടും യേശുദാസിന് മൂന്നോ നാലോ അതിൽക്കൂടുതലോ പാട്ടുകൾ ഉണ്ട്....
ശ്രീ. പി. ജയചന്ദ്രൻ..ഒരേ ഒരു ദേവഗായകൻ...ഒരേ ഒരു മധുരശബ്ദം..ഒരേ ഒരു ഗാനാലാപനശൈലി...സൂര്യൻ ഉദിച്ചുയരും പോലെ, നിലാവ് പെയ്യും പോലെ, തിരമാലകൾ ഉയർന്നുതാഴും പോലെ, ഒരു പൂവ് വിരിയും പോലെ, മഴത്തുള്ളികൾ ഇറ്റിറ്റുവീഴുംപോലെ, മഞ്ഞു പൊഴിയും പോലെ, കുളിർകാറ്റ് വീശും പോലെ സംഗീതത്തിലെ ഈ നിത്യഹരിതപ്രതിഭാസം...കേവലം സിനിമാഗാനാലാപനത്തിന്റെ പരിധികൾക്കുള്ളിലോ ലോകത്തിലെ മറ്റൊരു സംഗീതധാരകളുടെ നിർവചനങ്ങളിലോ ഉൾക്കൊള്ളിക്കാനാകാത്ത, ഈ പ്രകൃതി നമുക്കായി കനിഞ്ഞുനൽകിയ വരപ്രസാദം...സൂര്യനെപ്പോലെ ചന്ദ്രനെപ്പോലെ എപ്പോഴും ജ്വലിച്ചുനിൽക്കുന്ന അദ്‌ഭുതം! ആ പ്രഭാവം എപ്പോഴെല്ലാം നമ്മുടെ ഹൃദയത്തെ ആലിംഗനം ചെയ്യുന്നുവോ അപ്പോഴെല്ലാം നാം അനുഗ്രഹീതർ...
Eduthond podaaa ninte essay shalyam
മലയാളത്തിലെ നമ്പർ വൺ അസൂയക്കുള്ള റെക്കോർഡ് പി. ജയചന്ദ്രൻ കരസ്ഥമാക്കി 😄
Sure
Kuntham ayalku asooyapedenda karyam illa jayachandran the tamil telugu kannada songs onnu kettu nokoo apol ariyam jadakalillatha gayakan
"വികാര സാഗര തിരകൾ....അനന്ത ഭാവത്തിന്നലകൾ"
ഇന്നും ഏതു ശ്രേണിയില്‍പ്പെട്ട ഗാനങ്ങളും അനായാസമായി ആലപിക്കുന്ന ഗായകനാണ് ജയചന്ദ്രന്‍. അധികമാര്‍ക്കും പരിചയമില്ലാത്ത അദ്ദേഹം ആലപിച്ച ദു:ഖഗാനങ്ങളുടെ വഴിയിലൂടെ....
1969-ലെ ‘ഇന്ദുമുഖീ ഇന്ദുമുഖീ..’ മുതല്‍ 2017-ലെ ‘സായാഹ്നരാഗം മായുന്നു..’ വരെ ജയചന്ദ്രന്‍ പാടിയ ദു:ഖഗാനങ്ങളോരോന്നും വിഷാദഭാവത്തിന്‍റെ സൂക്ഷ്മധാരകള്‍ ലയിപ്പിച്ച തീക്ഷ്ണമായ സംഗീതാനുഭവങ്ങളാണ്. ‘പകലുകള്‍ വീണു വീണു തകര്‍ന്നു പാവം നിന്‍റെ മനോരാജ്യത്തില്‍ പാഴ്ചക്രവാളത്തില്‍....’ (ചിത്രം-മാപ്പുസാക്ഷി, ശ്രീകുമാരന്‍ തമ്പി - എം. എസ്. ബാബുരാജ്) എന്ന ഗാനത്തിന്‍റെ ഓരോ ഭാഗത്തും ക്രമമായി നിരാശ, ഏകാന്തത, ശോകം എന്നീ ഭാവങ്ങള്‍ ഗാംഭീര്യമുള്ള ആ ശബ്ദത്തില്‍ മുഴങ്ങുമ്പോള്‍ ദാര്‍ശനികപ്രൗഢമായ ഏതു ശ്രേണിയിലുള്ള ഗാനവും ആ ശബ്ദത്തിന് അനായാസം വഴങ്ങുമെന്ന് തെളിയിക്കുന്നു. അഭിനയപ്രതിഭ മധുവാണ് ഈ ചിത്രത്തിലെ മുഖ്യനടന്‍. ഈ ഗാനത്തിന്റെ ചരണത്തിലുള്ള ദു:ഖഭാവം ശ്രോതാവിന്‍റെ മനസ്സിലേക്ക് പടർന്നുപിടിക്കുന്ന അനുഭൂതിയാകുന്നു.
പ്രതിഭാധനനായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ വരികളും പ്രഗല്‍ഭനായ അര്‍ജുനന്‍ മാസ്റ്ററുടെ സംഗീതവും (നടഭൈരവി രാഗ ത്തിൽ) ചേര്‍ന്ന ‘വൈരം പതിച്ചൊരു പല്ലക്കില്‍ നിന്നും വഴി തെറ്റി വന്നൊരു മണിപ്പിറാവേ...’ (ചിത്രം-ചെന്നായ വളര്‍ത്തിയ കുട്ടി) എന്ന ഗാനത്തിന്‍റെ ആലാപനം എത്ര ഗഹനവും ഭാവബന്ധുരവുമാണ്! ‘ഇത് വിധിയാണോ..ദൈവവിധിയാണോ?’ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയമുരുകും,കണ്ണുകള്‍ ഈറനണിയും. അര്‍ജുനന്‍ മാസ്റ്റര്‍ക്കു വേണ്ടി ജയചന്ദ്രന്‍ പാടിയ അതീവഹൃദ്യമായ മറ്റൊരു ഗാനമാണ് ‘വിട പറയാന്‍ മാത്രം...’, ചിത്രത്തിന്‍റെ പേരും ഇതുതന്നെ.
മഹാസംഗീതജ്ഞന്‍ രാഘവന്‍ മാസ്റ്റർക്കു വേണ്ടി ജയചന്ദ്രൻ ആലപിച്ച ‘ഏകാന്തപഥികന്‍ ഞാന്‍’, ‘കരിമുകില്‍ കാട്ടിലെ..’, ‘പനിനീര് പെയ്യുന്നു..’ എന്നീ ഗാനങ്ങളെപ്പോലെത്തന്നെ ഹൃദയസ്പര്‍ശിയായ ദു:ഖഗാനമാണ് ‘’ഡ്രൈവര്‍ മദ്യപിച്ചിരുന്നു’’ എന്ന ചിത്രത്തിലെ കല്ലട ശശി രചിച്ച ‘ജീവിതമെന്നൊരു വഴിയാത്ര ജനിമൃതിക്കിടയിലെ പദയാത്ര...’. ഈ ഗാനത്തിലെ ‘കണ്ണീരിന്‍ നനവാര്‍ന്ന ദു:ഖങ്ങള്‍..’, ‘ഒടുവില്‍..ചിതയില്‍ വീണടിയുന്നു..’ എന്നീ ഭാഗങ്ങള്‍ പാടുമ്പോള്‍ വിഷാദത്തിന്‍റെ ഹൃദയാര്‍ദ്രഭാവങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു.
നിത്യഹരിതമായ ജയചന്ദ്രസ്വരത്തിന്‍റെ അദ്ഭുതകരമായ സ്ഥായീവ്യതിയാനങ്ങളും ഭാവാലാപനവശ്യതകളും അനുഭവപ്പെടുന്ന പാട്ടാണ് “സൊസൈറ്റി ലേഡി” എന്ന ചിത്രത്തിലെ ‘ആറാട്ട് മഹോത്സവം കഴിഞ്ഞു ആഘോഷം തീര്‍ന്നാളൊഴിഞ്ഞൂ..’. ഓരോ കേള്‍വിയിലും വൈകാരികതയുടെ പുതിയ മാനങ്ങള്‍ തീര്‍ക്കുന്ന ആലാപനമികവ് ഈ ഗാനത്തെ അവിസ്മരണീയമാക്കുന്നു. ഇതുപോലെ ‘അഗ്നിപര്‍വ്വതം’ എന്ന ചിത്രത്തില്‍ ശ്രീകുമാരന്‍ തമ്പി എഴുതി പുകഴേന്തി ആര്‍ദ്രമായി ഈണം നല്‍കിയ ‘ഏണിപ്പടികള്‍ തകര്‍ന്നു വീണാല്‍...’ എന്ന ഗാനത്തിന്‍റെ ആലാപനം അപാരസുന്ദരമാണ്, ഗാനരംഗത്തുള്ള അതുല്യനടന്‍ മധുവിന്‍റെ ഭാവാഭിനയം ചിരസ്മരണീയവും.
പ്രകൃതിയുടെ നിഷ്കളങ്കഭാവങ്ങളെ ദു:ഖത്തിലേക്ക് വ്യാപിപ്പിച്ച് ശ്രോതാവിനെ ഈ പ്രപഞ്ചത്തിനുമപ്പുറത്തുള്ള മറ്റൊരു ലോകത്തെത്തിക്കുന്ന രണ്ടു ഗാനങ്ങളാണ്: ‘സ്വപ്നമേ നിനക്കു നന്ദി ദു:ഖമേ നിനക്കു നന്ദി...’ (ചിത്രം-അവള്‍ എന്‍റെ സ്വപ്നം), ‘വിഷാദസാഗരതിരകള്‍...’ (ചിത്രം-തീരം തേടുന്നവര്‍). സംഗീതാനുഭവത്തിന് ഊഷ്മളമായ ‘ജീവന്‍’ പകരുന്നതോടൊപ്പം ഗാനസാഹിത്യത്തിലുള്ളത് പോലെ ‘വിഷാദഭാവങ്ങളുടെ തിരമാലകള്‍’ അലയടിക്കും പോലെ അനുഭവപ്പെടുത്തുന്ന മൗലികമായ ആലാപനശൈലിയാണത്. ഈ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയം തേങ്ങുന്നു, ഒപ്പം മിഴികള്‍ നനയുന്നു.
Dears.... Please watch The great Shareth sir About...The Genious Raveendran Master... In youtube for the song santhatham..... Jayettanu mashinte pattu padan pattilla That's all......
ഈ പ്രപഞ്ചത്തിലെ ഏറ്റവും വലിയ അദ്‌ഭുതങ്ങളിലൊന്ന് സംഭവിച്ചത് സംഗീതത്തിലാണ് - ശ്രീ. പി. ജയചന്ദ്രന്റെ ശബ്ദവും ആലാപനവുമാണത്. അതുകൊണ്ടാണ് ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോജ്ഞമായ ഈ പുരുഷസ്വരത്തെ ദൈവീകസ്വരമെന്നും ഗന്ധർവ്വശബ്ദമെന്നും ശ്രീ. ജയേട്ടനെ ദേവഗായകനെന്നും വിശേഷിപ്പിക്കുന്നത്. കാലത്തിനും ഭാഷകൾക്കും ഗാനത്തിന്റെ ഘടനയ്ക്കും എത്രയോ അപ്പുറം ഈ പ്രപഞ്ചത്തിന്റെ അനന്തതയിലേക്ക് ശ്രോതാക്കളുടെ മനസ്സിനെ നയിക്കാൻ സാധിക്കുന്നത് അതുകൊണ്ടാണ്, സൂര്യ-ചന്ദ്രന്മാരെപ്പോലെ നിത്യഹരിതമായി എക്കാലവും ശോഭിക്കുന്നതും അതുകൊണ്ട് തന്നെ. ദേവഗായകൻ ജയചന്ദ്രന് അനന്യമായ ഈ ശബ്ദവും ആലാപനവും ജന്മജന്മാന്തരങ്ങളായി ലഭിച്ച സിദ്ധിയാണ്; ഇങ്ങനെ പരാമർശിക്കാൻ കാര്യമുണ്ട് - സംഗീതത്തിന്റെ ഉദ്ഭവം തൊട്ടിങ്ങോട്ട് , അതായത് സംഗീതത്തെ ശാസ്ത്രീയവൽക്കരിച്ച ത്യാഗരാജസ്വാമികൾ, പുരന്ദരദാസൻ തുടങ്ങിയ മഹാത്മാക്കൾ മുതൽ കെ. എൽ. സൈഗാൾ, റാഫി തുടങ്ങിയ മഹാഗായകരുടേതടക്കം എല്ലാ സംഗീതകാരന്മാരുടെയും ശൈലികൾ ശ്രീ. ജയചന്ദ്രന്റെ ആലാപനത്തിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് കാലത്തിനും ദേശത്തിനും സമയത്തിനും ഋതുക്കൾക്കും ഭക്ഷണക്രമങ്ങൾക്കും അതീതമായി ഏതൊരവസ്ഥയിലും ദേവഗായകന്റെ സുവർണ്ണശബ്ദത്തിലൂടെ സംഗീതം ഒഴുകിവരുന്നത്! ഭാവതീവ്രത, അക്ഷരസ്ഫുടത, ശബ്ദമാധുര്യം, ഗാമഭീര്യം, താളാത്മകത, ഏതു ശ്രേണിയിലേക്കും ശബ്ദത്തെ വിന്യസിപ്പിക്കാനുള്ള അസാമാന്യ (അസാധ്യ) മികവ്, ആലാപനത്തിലൂടെ ശ്രോതാവിന്റെ ഹൃദയത്തെ ഈ പ്രകൃതിയുടെ നിഷ്കളങ്കതകളുമായി ബന്ധിപ്പിക്കുന്ന സ്വാഭാവികത എന്നിവ ശ്രീ. ജയചന്ദ്രന്റെ ഓരോ ആവിഷ്കാരത്തിലുമുണ്ട് - അതായത് സംഗീതത്തിന്റെ സമ്പൂർണ്ണതയോട് ഏറ്റവുമടുത്ത അവസ്ഥ!!!
പ്രപഞ്ചത്തിന്റെ ആത്മനാദം.. പ്രകൃതിയുടെ വരദാനം"
'പ്രപഞ്ചസംഗീതജ്ഞനാണ് എം. എസ്. വിശ്വനാഥൻ' എന്നും 'ഈണങ്ങളുടെ ചിറകുകൾ നൽകി എന്റെ സ്വരത്തെ പറത്തിവിട്ടത് എം. എസ്. വി 'യാണെന്നും ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. എം. എസ്. വി യുടെ സംഗീതശിക്ഷണത്തിലുള്ള സുപ്രഭാതം, തിരുവാഭരണം, അറബിക്കടലിളകി വരുന്നൂ, മലരമ്പനെഴുതിയ, അഷ്ടപദിയിലെ, സ്വർണ്ണഗോപുരനർത്തകീ ശിൽപ്പം, രാജീവനയനേ, പഞ്ചമിപ്പാലാഴി, മധുമാസം, തങ്കക്കിരീടം, ശ്രുതിമണ്ഡലം, ഞായറും തിങ്കളും മുതലായ അസംഖ്യം ഗാനങ്ങൾ ഇന്നും നവോന്മേഷം പകരുന്നു.
രാഗം ശ്രീരാഗം, ശരതിന്ദു, കല്യാണി, പ്രഭാമയീ (എം. ബി. ശ്രീനിവാസൻ), കാട്ടുകുറിഞ്ഞി, വർണ്ണരഥങ്ങളിൽ, അഞ്ജനശിലയിലെ, കാലം തെളിഞ്ഞു, ദൂരെ പ്രണയകവിത, കണ്ണിൽ കണ്ണിൽ, നായിക നീ, ഇന്നല്ലേ പുഞ്ചവയൽ (ശ്യാം), ആറാട്ടു മഹോത്സവം, നീൾമിഴിത്തുമ്പിൽ, ആയിരം മാതളപ്പൂക്കൾ ( കെ. ജെ. ജോയ്), നീലമേഘങ്ങൾ, ഇന്നു രാത്രി, ഇന്ദ്രനീലാംബരം, രഘുവംശരാജ, മന്ദഹാസമധുരദളം, മാനത്തു നിന്നും, പാൽക്കുടമേന്തിയ, മധുവിധുരാവായി (എ. ടി. ഉമ്മർ), കുറുനിരയോ, മോഹം കൊണ്ടു ഞാൻ (ജോൺസൺ), ആലിലത്താലി, ഏകാകിയാം (രവീന്ദ്രൻ), കൈ വന്ന തങ്കമല്ലേ, ആരാരും കാണാതെ (വിദ്യാസാഗർ), കഥയമമ, ഞാനൊരു മലയാളി, പുഴ ചിതറി (ബിജിബാൽ), കല്ലായിക്കടവത്തെ, അവൾ എന്റെ കണ്ണായി (എം. ജയചന്ദ്രൻ) എന്നിങ്ങനെ മലയാളിയുടെ പ്രാണനിൽ ആലേഖനം ചെയ്ത എത്രയെത്ര ജയചന്ദ്രഗീതങ്ങൾ ! ഇതുപോലെ അന്യഭാഷകളിലും ആയിരക്കണക്കിന് ഭാവഗീതങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ആ ഗാനങ്ങളോരോന്നും തമിഴന്റേയും തെലുങ്കന്റേയും കന്നഡിഗന്റെയും എല്ലാ വികാരങ്ങളും ഉൾച്ചേരുന്ന ആത്മഗീതങ്ങളായി മാറി.
അസാമാന്യമായ മുഴക്കവും ഭാവഗാംഭീര്യവും വോക്കൽ റേഞ്ചുമുള്ള ഒരദ്‌ഭുതഗായകനാണ് ജയചന്ദ്രനെന്ന് ഒരാസ്വാദകനെന്ന നിലയിൽ എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അനന്യസാധാരണമായ കേൾവിജ്ഞാനം, അക്ഷരസ്ഫുടത, ഭാഷാസൗന്ദര്യം, കാവ്യചാരുത, വൈകാരികത, ആന്തരികഭാവസൗന്ദര്യം...എന്നിങ്ങനെ എത്രയോ സവിശേഷതകളുണ്ടതിൽ. മലയാളഭാഷയുടെ ഉച്ചാരണപാഠപുസ്തകമാണ് അദ്ദേഹം. കാലത്തെപ്പോലും മോഹിപ്പിച്ച ദേവസ്വരം. 'അശരീരി'ഗാനങ്ങളും ശ്ലോകങ്ങളും അനായാസം ആലപിക്കാനുള്ള അപൂർവ്വസിദ്ധി കൂടിയാണിത്. ദക്ഷിണാമൂർത്തിസ്വാമിയുടെ ഈണത്തിലുള്ള 'ധ്യായേ ചാരു ജടാ' (ശബരിമല ശ്രീ ധർമ്മശാസ്താ) എന്ന ശ്ലോകമാണ് ഈ ശൈലിയിലുള്ള മലയാളത്തിലെ ആദ്യ ജയചന്ദ്രഗീതം. 'ജഗദ് ഗുരു ആദിശങ്കര'നിലെ ശ്ലോകങ്ങൾ എത്ര ഭക്തിസാന്ദ്രമായാണ് ജയചന്ദ്രൻ ചൊല്ലിയിരിക്കുന്നത്? 'സകലചരാചരസൗഖ്യം വിളിച്ചോതുന്ന പ്രപഞ്ചസൗഹാർദ്ദസംഗീത'മാണ് ജയചന്ദ്രൻ. ശ്രീനാരായണഗുരുദേവന്റെ മഹാസന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രകൃതിയായ 'ശിവപ്രസാദപഞ്ചകം' ഈണമിട്ട് ലോകത്തോട് വിളംബരം ചെയ്യാൻ ദേവരാജൻ മാസ്റ്റർ തിരഞ്ഞെടുത്തത് ജയചന്ദ്രനാദത്തെയായിരുന്നു. 'ശിവശങ്കരശർവ്വശരണ്യവിഭോ..' എന്ന ആ ഗാനത്തിന് ജയചന്ദ്രൻ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടി..
"സംഗീതമേ! നിന്നിൽ നിർലീനമല്ലോ.."
അനശ്വര സംഗീത ഇതിഹാസം എം. എസ്. ബാബുരാജിന്റെ പാട്ടുകളെ പ്രാണനേക്കാളേറെ സ്നേഹിച്ച് സ്വജീവിതം തന്നെ അവ കേട്ടാസ്വദിക്കാൻ മാറ്റിവച്ച ആരാധകനായിരുന്നു ഗായകൻ പി. ജയചന്ദ്രന്റെ അച്ഛൻ. ജയചന്ദ്രനാവട്ടെ, മുഹമ്മദ് റഫി-തലത് മെഹ്‌മൂദ്-മെഹ്‌ദി ഹസ്സൻ എന്നീ സംഗീത ത്രിമൂർത്തികളുടെ ആയിരക്കണക്കിന് ഗാനങ്ങളെ ആത്മാവിൽ പ്രതിഷ്ഠിച്ച് എന്നും കേട്ടുപാസിക്കുന്നു. 'സംഗീതം കേൾക്കാനുള്ളതാണ്, പാടാനുള്ളതല്ലെന്ന്' ജയചന്ദ്രൻ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഒരിക്കലും ഗൗരവബുദ്ധിയോടെ സംഗീതം ശാസ്ത്രീയമായി പഠിക്കാനോ പാടി പരിശീലിക്കാനോ ശ്രമിച്ചില്ല.
1965-ൽ ജയചന്ദ്രനിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ സംവിധായകൻ വിൻസെന്റ് മാഷും നിർമ്മാതാവ് ശോഭന പരമേശ്വരൻ നായരും നിർബന്ധിച്ചിട്ടാണ് അദ്ദേഹം ദേവരാജൻ മാസ്റ്ററെ കാണാൻ പോകുന്നത്. 'കർണ്ണാടകസംഗീതത്തിൽ പരിശീലനം നേടാത്തവരെക്കൊണ്ട് പാടിക്കില്ലെ' ന്ന് മുഖത്തടിച്ചതു പോലെ മാസ്റ്റർ പറഞ്ഞു. പിന്നീട് വി.ദക്ഷിണാമൂർത്തിയെ കണ്ടപ്പോഴും 'തംബുരുവിൽ ശ്രുതി മീട്ടി പഠിക്കാത്തവർ ഇറങ്ങിപ്പോകണം' എന്നായിരുന്നു മറുപടി. സംഗീത വിദ്വാനല്ലാത്തതു കൊണ്ട് ആദ്യവർഷങ്ങളിൽ അർദ്ധശാസ്ത്രീയഗാനങ്ങൾ ആലപിക്കാനുള്ള അവസരങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല.
സഖിത ഫിലിംസിന്റെ ബാനറിൽ എം. എസ്. നാരായണൻ നിർമ്മിച്ച് ബേബി 1974-ൽ സംവിധാനം ചെയ്ത 'സപ്തസ്വരങ്ങൾ'എന്ന ചിത്രത്തിലെ രണ്ട് അർദ്ധശാസ്ത്രീയഗാനങ്ങളെക്കുറിച്ച് അതിലെ നായകനടൻ രാഘവൻ വിവരിക്കുന്നു: ''സ്വാതിതിരുനാളിൻ കാമിനി..' (രാഗമാലിക) , 'ശൃംഗാരഭാവനയോ..' എന്നീ ഗാനങ്ങൾ ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറാൻ ജയചന്ദ്രൻ ശ്രമിച്ചു, ഒടുവിൽ ഞങ്ങളുടെ പ്രേരണ മൂലം അദ്ദേഹം പാടി. ഈ ഗാനങ്ങൾ അത്ര മനോഹരമായി മറ്റാർക്ക് ആവിഷ്കരിക്കാനാവും? ജയചന്ദ്രൻ ഈ ജന്മത്തിൽ സംഗീതം പഠിച്ചില്ലെങ്കിലും, കഴിഞ്ഞ ജന്മങ്ങളിൽ ഒരുപാട് സംഗീതം അഭ്യസിച്ചിട്ടുണ്ട് എന്ന് തെളിയിച്ചിരിക്കുകയാണ്. ജന്മജന്മാന്തരങ്ങളായുള്ള സുകൃതമാണ് ജയചന്ദ്രസംഗീതം.’ 'സ്വാതിതിരുനാളിൻ കാമിനീ' എന്ന ഗാനത്തിന്റെ ചരണം ഇപ്രകാരമാണ് :
'പ്രഭാതകാന്തിയും പ്രസലഭംഗിയും പ്രഫുല്ലനക്ഷത്ര വ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും സംഗീതമേ നിന്നിൽ നിർലീനമല്ലോ'
യഥാർത്ഥത്തിൽ ‘സംഗീതം’ ജയചന്ദ്രനിൽ നിർലീനമല്ലേ ! ?
യേശുദാസുമൊത്ത് പാടിയ 'കനകസിംഹാസനത്തിൽ..' (അരക്കള്ളൻ മുക്കാക്കള്ളൻ), 'തുറുപ്പുഗുലാൻ ഇറക്കി വിടെൻ ചേട്ടാ..' (ചിത്രം-തുറുപ്പുഗുലാൻ) എന്നീ ഗാനങ്ങളിൽ വരിശകളുടെ ക്ഷേപണത്തിൽ അൽപ്പം മുന്നിട്ടു നിന്നത് ജയചന്ദ്രനായിരുന്നുവോ? 'സ്വരങ്ങൾ നിൻ പ്രിയസഖികൾ..’എന്ന ഗാനത്തിൽ (ചിത്രം-കന്യാദാനം) കാംബോജി രാഗത്തിന്റെ ചക്രവാളങ്ങളിലൂടെ ആ മധുരനാദം പ്രഭാതത്തിന്റെ സൗന്ദര്യം വിടർത്തുന്നു. 'നീലസാരി' എന്ന ചിത്രത്തിലെ 'ആരെടാ വലിയവൻ?' എന്ന ഗാനത്തിൽ സ്വരങ്ങളുടെയും വരിശകളുടെയും സൂക്ഷ്മാലാപനം കൊണ്ടും, രാഗാവിഷ്കാരങ്ങളിലെ സ്ഥായീഭേദങ്ങളും താളവഴക്കങ്ങളുടെ വാചികധ്വനികളും കൊണ്ട് ജയചന്ദ്രൻ വേറിട്ട മായികസംഗീതലോകം സൃഷ്ടിക്കുന്നു. ഇതേ പോലെ, രഘുവംശം എന്ന സിനിമയ്ക്കു വേണ്ടി അൻവർ സുബൈർ - എ. ടി. ഉമ്മർ ടീമിന്റെ ' രഘുവംശരാജപരമ്പരയ്ക്കഭിമാനം' എന്ന ഗാനത്തിന്റെ ആവിഷ്കാരം എത്ര ഹൃദയഹാരിയാണ്!
ചില സംഗീതജ്ഞരുടെ കീഴിൽ ജയചന്ദ്രൻ പാടിയ അർദ്ധശാസ്ത്രീയഗാനങ്ങൾ അദ്ദേഹത്തിന്റെ ആലാപനനൈപുണ്യത്തെ അടിവരയിടുന്നു. അന്തരംഗം ഒരു ചെന്താമര, പാൽ പൊഴിയും മൊഴി (ശ്യാം), രഞ്ജിനി രഞ്ജിനി ( കെ.ജെ. ജോയ് ), കുറുനിരയോ (ജോൺസൺ), മോഹിനീ പ്രിയരൂപിണീ (എം. ജി. രാധാകൃഷ്ണൻ), മരാളമിഥുനങ്ങളേ, താരക ദീപാങ്കുരങ്ങൾക്കിടയിൽ (എം. കെ. അർജ്ജുനൻ) എന്നിവ ശ്രദ്ധേയമായ ഹിറ്റുകളാണ്. ഗുണസിംഗിന്റെ രണ്ടു ശാസ്ത്രീയഗാനങ്ങളായ കാഞ്ചനനൂപുരം (ചിത്രം - ചിലന്തിവല), സംഗീതസുന്ദര രാവിൽ ( ചിത്രം - ഒന്ന് ചിരിക്കാം എല്ലാം മറക്കാം) എന്നിവയിൽ ജയചന്ദ്രന്റെ സഹജമായ 'താളജ്ഞാനം' കൂടി നന്നായി ഉൾക്കൊള്ളിക്കുന്നു. ശ്രീരാഗം, ഹംസധ്വനിരാഗം, വസന്തരാഗം, മലയമാരുതരാഗം എന്നീ നാലിലൂടെയും അനായാസമായി ഒഴുകിപ്പോയ 'രാഗം ശ്രീരാഗം' എന്ന ഗാനം നടൻ സുകുമാരൻ നായകനായ 'ബന്ധനം' എന്ന ചിത്രത്തിലേതാണ് . മികച്ച ഗായകനുള്ള 1978-ലെ സംസ്ഥാനപുരസ്കാരം ജയചന്ദ്രന് നേടിക്കൊടുത്തത് ഈ അർദ്ധശാസ്ത്രീയഗാനമായിരുന്നു! ഈ ശൈലിയിലുള്ള എം. ബി. ശ്രീനിവാസന്റെ മറ്റൊരു ഗാനമായ 'കല്യാണി അമൃതതരംഗിണി' എന്ന പാട്ടും വലിയ ഹിറ്റായി.
എല്ലാം. ഓപ്പൺ ആയിട്ട്. പറയാൻ ജയേട്ടാ ന്. മാത്രമേ. പറയാൻ പറ്റു. ഇതു യാണ്. നമ്മുടെ. ഭാവ. ഗായകൻ. ജയേട്ടാ ന്. തുല്യം. ജയേട്ടൻ
മാത്രം. ജയേട്ടാ. നമസ്കാരം 🙏🙏👍🙏🙏👍❤❤👌👌
ഹരിമുരളീരവം പാടാനുള്ള കഴിവില്ലാത്തതുകൊണ്ടു രവീന്ദ്രൻ മാഷിന്റെ സംഗീതം പോരാ എന്ന്... ശബ്ദം നന്നാവാത്തതുകൊണ്ടു മൈക്കിനെ കുറ്റം പറയുന്നതുപോലെ...
@@Tiinto1 സത്യം 👌
മഹാന്മാരായ മറ്റ് സംഗീതഞ്ചരെയൊക്കെ പുച്ഛിക്കുന്നതാണോ, ഒരാളുടെ തുറന്നു പറച്ചിൽ കഷ്ടം 😠... അഹം ഭാവ ഗായകനാണ് ഇയാൾ. 😠... തന്റെ അഭിപ്രായം മാത്രം ശരിയും ബാക്കിയെല്ലാവരോടും പുച്ഛവും.. 😠... താൻ ആരുവാ... മറ്റുള്ളോരെയൊക്കെ പുച്ഛിക്കാൻ മാത്രം എന്ത് മിടുക്കാണ് ഇയാൾക്കുള്ളത് 😠
Bhavagayakan olakkeda moodu..
@@7notesMusics അയാൾ, അതും മുതിർന്ന ഒരാൾ ഒരു അഭിപ്രായം പറയുമ്പോഴേക്ക് എന്തേ ഇത്രയും അസഹിഷ്ണുത സർ?
ഓരോ മലയാളിയുടെയും പ്രഭാതത്തെ ധന്യമാക്കുന്ന ഉണർത്തുപാട്ടുകൾ ഏറെയുണ്ട് - ആ ഗാനങ്ങളോട് സ്നേഹാദരങ്ങളോടെ ഒരകലം സൂക്ഷിക്കുന്നു മലയാളി. എന്നാൽ മലയാളിയുടെ ഉള്ളിന്റെയുള്ളിലെ 'പ്രഭാതഭംഗി'യുടെ സുഖശീതളമായ അനുഭൂതിയാണ് 'സുപ്രഭാതം..' എന്ന് തുടങ്ങുന്ന ജയചന്ദ്രഗീതം, കാരണം ജയചന്ദ്രന്റെ ഭാവസൂക്ഷ്മമായ ആലാപനത്തിൽ ഉഷസ്സിന്റെ ദൃശ്യചാരുത കൂടിയുണ്ട്. വയലാറിന്റെ സുന്ദരകവിതയ്ക്ക് ഈണമിട്ടത് എം. എസ്. വിശ്വനാഥനാണ്. 'പണി തീരാത്ത വീടി'ലെ ഈ ഗാനത്തിന് മികച്ച ഗായകനുള്ള സംസ്ഥാനപുരസ്കാരം ജയചന്ദ്രന് ലഭിച്ചു. വയലാർ - എൽ.പി. ആർ. വർമ്മ കൂട്ടുകെട്ടിന്റെ 'ഉപാസനാ..' എന്ന തത്ത്വചിന്താഗാനത്തിലെ (തൊട്ടാവാടി, 1973) 'ഒരു യുഗചേതന ഉണരട്ടെ!' എന്ന വരികൾ മലയാളിയായ ഒരു ഗാനപ്രേമിക്ക് വലിയ പ്രചോദനം നൽകുന്നു. എം. എസ്. ബാബുരാജ് സംഗീതം നൽകി ജയചന്ദ്രൻ ആലപിച്ച 'അമ്മയല്ലാതൊരു ദൈവമുണ്ടോ' എന്ന ഗാനമാണ് നാം നമ്മുടെ അമ്മമാർക്ക് സമർപ്പിക്കാൻ ഇഷ്ടപ്പെടുന്നത്.
മലയാളചലച്ചിത്രസംഗീതത്തിന്‍റെ ആരംഭം മുതല്‍ മലയാളമണ്ണില്‍ അലയടിച്ച് അതില്‍ ലയിച്ചുചേര്‍ന്ന അനേകം താരാട്ടുപാട്ടുകളുണ്ട്. മലയാളി ഓരോ കാലഘട്ടത്തിലും വളര്‍ന്നത് ആ പാട്ടുകള്‍ ഹൃദയത്തോട് ചേര്‍ത്തുവച്ചാണ്. നാം കൂടുതലായും കേട്ടത് സ്ത്രീശബ്ദത്തിലുള്ള താരാട്ടുപാട്ടുകളാണ്. പി. സുശീലയും, എസ്. ജാനകിയും, കെ. സ്. ചിത്രയുമൊക്കെ പാടി അനശ്വരമാക്കിയ എത്രയോ താരാട്ടുകളുണ്ട് മലയാള ചലച്ചിത്രങ്ങളിൽ. മലയാള സിനിമകളിലെ രംഗങ്ങളിൽ ഏറ്റവും കൂടുതൽ താരാട്ടുപാടിയ ഗായകശബ്ദം പി. ജയചന്ദ്രന്റെതായിരിക്കണം. മലയാളിയുടെ മധുരഗായകന്‍ ശ്രീ. പി. ജയചന്ദ്രന് ഇത് ഏഴുപത്തി അഞ്ചാം വയസ്സാണ്. കാലം കഴിയുന്തോറും മാധുര്യമേറുന്ന സ്വരസാന്നിധ്യമാണ് ആ ആലാപനത്തിന്റെ സവിശേഷത. സംഗീതത്തിന്‍റെ ഒരു സുവര്‍ണ്ണകാലം തീര്‍ത്ത ഗാനശില്‍പ്പികള്‍ക്കു വേണ്ടി ആ നിത്യഹരിതസ്വരത്തിലും ആലാപനചാരുതയിലും താരാട്ടുപാട്ടുകള്‍ക്ക് വേറിട്ട ഭാവതലങ്ങള്‍ ശ്രോതാവിന് അനുഭവപ്പെടുന്നു.
ശ്രീ. പി. ജയചന്ദ്രൻ മലയാളത്തിൽ നിർമ്മിച്ചത് പുതിയൊരു സംഗീതസംസ്കാരവും സംഗീതത്തിന്റെ നവീനയുഗവുമാണ്. ഹൃദയഹാരിയായ സംഗീതത്തിന്റെ മഹാസ്രോതസ്സായി മാത്രമാണ് ജയചന്ദ്രനെ നമുക്ക് ചരിത്രപരമായി അടയാളപ്പെടുത്താൻ സാധിക്കുക. സംഗീതത്തിന്റെ വഴികൾക്ക് പുറത്തുള്ള പ്രചാര-വിപണന-പരസ്യ സമീപനങ്ങളിലൂടെയല്ലാതെ സ്വന്തം ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും മാത്രമാണ് കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലേക്ക് അദ്ദേഹം പ്രവേശിച്ചതും സംഗീതത്തിൽ ചരിത്രപ്രാധാന്യമുള്ളൊരു സുവർണ്ണകാലം സൃഷ്ടിച്ചതും എന്നത് ശ്രദ്ധിക്കേണ്ടതാണ്. ജയചന്ദ്രൻ ആലപിച്ചിരിക്കുന്ന ഗാനങ്ങളുടെ 10% പോലും മറ്റാർക്കും പുനഃസൃഷ്ടിക്കാൻ സാധിക്കുന്നില്ല എന്നു മാത്രമല്ല, ഓരോ കേൾവിയിലും ലഭിക്കുന്നത് പുതിയ അനുഭവങ്ങളും ആസ്വാദനത്തിന്റെ പുതിയൊരു പ്രപഞ്ചവുമാണ്.
ഈ ബ്രഹ്‌മാണ്ഡത്തോളം വലിപ്പമുള്ള സംഗീതജ്ഞാനത്തിന്റെ വിശ്വവിദ്യാലയമാണ് ജയചന്ദ്രന്റെ ഗാനങ്ങൾ, മറ്റാർക്കും പിന്തുടരാനാവാത്ത അനന്തമായ സംഗീതസാഗരവും.
ഈ ലോകം അവസാനിക്കുവോളം മറ്റുള്ളവർക്ക് ജയചന്ദ്രനിൽ നിന്ന് പഠിക്കാൻ ഏറെയുണ്ട്. ജയചന്ദ്രന്റെ സമൂഹവുമായിട്ടുള്ള ഇടപെടലുകളും മാധ്യമങ്ങളിലെ കൂടിക്കാഴ്ചകളുമൊക്കെ സംഗീതത്തെ വളർത്താനും ഉയർത്താനും വേണ്ടി മാത്രമായിരുന്നു. പിന്നിട്ട വഴികളിലെ ഗാനശില്പികൾ, ഗാതാക്കൾ, പിന്നണി കലാകാരന്മാർ, ഉപകരണസംഗീതജ്ഞർ, മറ്റു സാധാരണക്കാർ തുടങ്ങി എല്ലാവരെയും ആദരവോടെ പരിചയപ്പെടുത്തുകയും, സ്വന്തം ഗാനങ്ങൾ പാടാതെ മറ്റു ഗായകരുടെ ഗാനങ്ങൾ അദ്‌ഭുതകരമായി ആലപിച്ച് സ്വയം ഒരാസ്വാദകനെന്നു മാത്രം വിനയത്തോടെ വിശേഷിപ്പിച്ച് മാതൃകയാവുകയും ചെയ്ത മഹാമനുഷ്യനാണദ്ദേഹം. സംഗീതലോകത്ത് സ്ഥാനമുറച്ചാൽ വന്ന വഴികൾ പാടേ വിസ്മരിച്ച് സംഗീതത്തിനും മീതെ എങ്ങനെയും സ്വയം പ്രതിഷ്ഠിക്കാനും വാഴാനുമുള്ള പ്രവണതകളിൽ നിന്ന് ജയചന്ദ്രന്റെ സമീപനങ്ങൾ വേറിട്ടുനിൽക്കുന്നു.
"മലയാളത്തിന്റെ സുകൃതം; സംഗീതോർജ്ജത്തിന്റെ പ്രവാഹം"
കൊറോണക്കാലത്ത് ഭക്തിഗാനങ്ങൾ ജീവിതത്തിൽ വലിയൊരാശ്വാസവും ഇവിടെ നിലനിൽക്കാനുള്ള ഊർജ്ജസ്രോതസ്സുകളുമാണ്. ഗാനാലാപനത്തിൽ ജന്മജന്മാന്തരങ്ങളായി മലയാളത്തിന്റെ സുകൃതമായ ജയചന്ദ്രന് സംഗീതമെന്നാൽ ഈശ്വരനാണ്. വരികളോടും ഈണത്തോടുമുള്ള ഭയഭക്തിബഹുമാനവും മുതിർന്ന സംഗീതജ്ഞമാരോടുള്ള അദ്ദേഹത്തിന്റെ ആദരവും ഗുരുത്വവും ഏവർക്കും മാതൃകയാണ്. മറ്റു ഗായകരെക്കുറിച്ചു മാത്രം സംസാരിക്കാനും മറ്റുള്ളവരുടെ പാട്ടുകൾ മാത്രം പാടാനുമുള്ള ഹൃദയവിശാലത. അദ്ദേഹത്തെപ്പോലൊരു സമ്പൂർണ്ണകലാകാരൻ ഇതുവരെ ഉണ്ടായിരുന്നില്ല, ഇനി ഉണ്ടാവുകയുമില്ല. ജയചന്ദ്രൻ സിനിമാപ്പാട്ടുകളെക്കാളേറെ ഭക്തിഗാനങ്ങൾ ആലപിച്ചിട്ടുണ്ട് എന്നത് ഒരു മഹാനിയോഗമാണ്. ഒരു പുണ്യതീർത്ഥാടനത്തിന്റെ ആദ്ധ്യാത്മികദീപ്തി പകരുന്ന ഇവയോരോന്നും ആത്മീയാനുഭൂതിയുടെ അനുഭവസാക്ഷ്യങ്ങളാണ്. 'ഗുരുവായൂരമ്പലം ശ്രീ വൈകുണ്ഠം അവിടത്തെ ശംഖമാണെന്റെ കണ്ഠം' എന്നു പാടി ഗുരുവായൂരപ്പനെ ഉണർത്തുന്നു ജയചന്ദ്രനാദം. ഈ ഉത്തമഗുരുവായൂരപ്പഭക്തനെ ഉണർത്തുന്നതോ?
'….നീലനിലാവിൻ പീലികളിൽ
നീയെന്റെ ഹൃദയം തൊട്ടുണർത്തീ
ഇണങ്ങാനും പിണങ്ങാനും നീ മാത്രം
എന്നെ ഉറക്കാനും ഉണർത്താനും നീ മാത്രം….'
(ഗാനം: ഞാനൊരു ഹരിമുരളി , കളഭച്ചാർത്ത്)
മലയാളിക്ക് ജയചന്ദ്രഗീതങ്ങൾ എപ്പോഴും സംഗീതോർജ്ജത്തിന്റെ പ്രവാഹമാണ്. എന്നും പുതുപ്രതീക്ഷ നൽകി 'സുപ്രഭാതം' എന്നു പാടിയുണർത്തുന്ന ജയചന്ദ്രനാദം, 'ഒന്നിനി ശ്രുതി താഴ്ത്തി' പാടിയുറക്കുന്നു. സ്വപ്നങ്ങളുടെ വിഹായസ്സിൽ പറന്നുയരാനും ബ്രഹ്‌മാണ്ഡത്തിന്റെ ഏതു കോണിലേക്കും പ്രയാണം നടത്താനും മലയാളിയുടെ ആത്മാവിന് ജയചന്ദ്രന്റെ നിത്യഹരിതശബ്ദം സ്വരച്ചിറകുകളേകുന്നു.
കഴിഞ്ഞ അറുപതോളം വർഷങ്ങളായി മലയാളി ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന ഒന്നാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതസ്വരം. ഓരോ ദിവസവും ഈ പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ മധുരസ്വരത്തിൽ 'സുപ്രഭാതം..സുപ്രഭാതം' എന്ന പാട്ടുകേട്ട് മലയാളി ഉണരുന്നു, അതേ സുവർണ്ണസ്വരത്തിൽ 'ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലേ എന്നോമൽ ഉറക്കമായ് ഉണർത്തരുതേ' എന്ന താരാട്ടുപാട്ടുകേട്ട് മലയാളി ഉറങ്ങുന്നു. ഇതുപോലെ, ഒരു മലയാളി ഉണ്ണുന്നതും, സ്വപ്നം കാണുന്നതും, പ്രണയിക്കുന്നതും, സന്തോഷിക്കുന്നതും, ദു:ഖിക്കുന്നതുമെല്ലാം അവന്റെ/അവളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന ജയചന്ദ്രഗീതങ്ങളിലൂടെത്തന്നെയാണ്. മലയാളിയുടെ സംഗീതസംസ്കാരം രൂപപ്പെട്ടത് ശ്രീ. പി. ജയചന്ദ്രൻ ആലപിച്ച ഗാനങ്ങളിലൂടെയാണ്. കാലത്തിന് ഒന്ന് സ്പർശിക്കാൻ പോലുമാവാത്ത ശബ്ദമാധുര്യവും, ശ്രോതൃഹൃദയങ്ങളിലേക്ക് മധുമാരിയായി പെയ്തിറങ്ങുന്ന ഭാവതീവ്രമായ ആലാപനവും, പ്രകൃതിയിലെ ചലനങ്ങളെന്ന പോലെ അനായാസമായ ആവിഷ്കാരവുമെല്ലാം ഇന്ത്യൻ സംഗീതത്തിൽ ഈ ഒന്നു മാത്രം! മലയാളത്തിലെ എക്കാലത്തെയും സംഗീതപ്രതിഭാസവും മലയാളിയുടെ അഭിമാനവുമാണ് വിസ്മയഗായകൻ പി ജയചന്ദ്രൻ.
ഇത് എന്തൊക്കെയാണ് ഇയാൾ പറഞ്ഞുകൂട്ടുന്നത്...? എല്ലാം പരസ്പരവിരുദ്ധമായ കാര്യങ്ങൾ...
രവീന്ദ്രൻമാഷിനെ കുറ്റം പറയാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്..?
ഏത് classical touch ഉള്ള പാട്ട് ആണ് താങ്കൾ പാടിയിട്ടുള്ളത്..?
ഹരിമുരളീരവം നൂറുകൊല്ലം തപസ്സിരുന്നാലും താങ്കൾക്ക് പാടാൻ കഴിയില്ല...
വടി തൊളിലായി... ഇനിയെങ്കിലും ഈ കുറ്റം പറച്ചിൽ നിർത്തിക്കൂടെ...?
മലയാളഗാന ശാഖയിൽ ഗാനഗന്ധർവ്വനെ വേണ്ടവിധം ഉപയോഗിച്ചിട്ടുള്ള ഒരേയൊരു സംഗീതസംവിധായകൻ രവീന്ദ്രൻമാഷ് തന്നെയാണ്....താങ്കൾക്ക് ഈ വയസ്സുകാലത്ത് അസൂയ എന്നൊരു മാറാരോഗം ബാധിച്ചിരിക്കുന്നു...ഇനിയുള്ള കാലം അതിനുള്ള ചികിത്സ തേടണം...
ഇദ്ദേഹം 30 കൊല്ലമായി എല്ലാ അഭിമുഖത്തിലും ലേഖനങ്ങളിലും പറയുന്ന കാര്യമാണ്, അത് ആവർത്തിച്ചു എന്നുമാത്രം
Raveendran master de paattukal elaam malayalik orupaad ishtaanu.. Mooprk ishtallaa athond ithil paraju.. Mooprk ishtalathond athoke mosham patukalaaavoo😂.. Raveendran mashde pattukal elaam best aanu.. ❤
എല്ലാം തികഞ്ഞ ശബ്ദം പി ജയചന്ദ്രൻ്റേതാണ്, മുഴക്കവും മെലഡിയും മാധുര്യവും വൈകാരികതയും ഇതിലുമപ്പുറം മറ്റൊരു നാദത്തിലുമില്ല.
ഉയർന്ന സ്ഥായിയിലുള്ള അനേകം ഗാനങ്ങൾ 5 മാസ്റ്റർമാരും, എം.എസ്.വിയും ഇളയരാജയുമെല്ലാം ജയചന്ദ്രന് നൽകിയിട്ടുണ്ട്. ഏതു സ്ഥായിയിലും ഒരേ ആലാപനമാധുര്യത്തിൽ പറന്നുയരാനും ഇറങ്ങിവരാനും സാധിക്കുന്ന ലോകത്തിലെ ഒരേയൊരു സ്വരം ജയചന്ദ്രൻ്റേതാണ്. ജയചന്ദ്രൻ്റെ അത്തരം അദ്ഭുതകരമായ ഗാനങ്ങൾ അധികമാരും കേട്ടിട്ടില്ല, കേട്ടാലേ മനസ്സിലാകൂ.
Ate ate ellam thikanjavan thanne, vivarakedanenu matram
Etrayum alfudakaramaya ganangal arum kelkathat entanavo. Alfudam koodipoyakondano
'....അലയടിച്ചലയടിച്ചണയുന്നുണ്ടനവദ്യ മധുരമായിന്നും
അലയടങ്ങാത്തൊരു ദേവഗാനം....'
(കവിത: നഗരത്തെയ്യം, ആലാപനം: പി. ജയചന്ദ്രൻ)
അദ്‌ഭുതപ്രതിഭകളെപ്പറ്റി സൂചിപ്പിക്കാനായി 'ഗോഡ്' എന്നൊരു ഭാഷാപ്രയോഗരീതിയുണ്ട്. അസാധാരണൻ, അനശ്വരൻ, അനന്യൻ, അതുല്യൻ, അനനുകരണീയൻ... എന്നിങ്ങനെ നിരവധി പര്യായപദങ്ങൾ നമുക്കതിന് കണ്ടെത്താനാകും. ഒരു സംഗീതാസ്വാദകനെന്ന നിലയിൽ എനിക്ക് അത്തരത്തിലുള്ള‘ദൈവീകാ’നുഭവം പ്രദാനം ചെയ്ത ഒരേയൊരു ശബ്ദമാണ് ഗായകൻ പി. ജയചന്ദ്രന്റേത്. ജയചന്ദ്രന്റെ പിന്നണിഗാനാലാപനജീവിതം57 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്, പ്രായം എഴുപത്തിയെട്ട് വയസ്സും.
മലയാളിയുടെ ആത്മാവിനെ തഴുകിയ ശബ്ദം. തമിഴന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന നാദം. കന്നടികന്റെ മണ്ണിൽ ചേർന്നിരിക്കുന്ന സ്വരം. ഈ പ്രപഞ്ചമുള്ളിടത്തോളം ജയചന്ദ്രനാദം നിലനിൽക്കും, എന്തുകൊണ്ടെന്നാൽ അത് സഞ്ചരിക്കുന്നത് തലമുറകളിലേക്കാണ്, ആത്മാവിൽ നിന്ന് ആത്മാവിലേക്കും.
നിത്യനൂതനനാദം, മെലഡിയും ഭാവസൗന്ദര്യവും ഉൾച്ചേർന്നിരിക്കുന്ന മധുരനാദം, അക്ഷരശുദ്ധി, ഉച്ചാരണവ്യക്തത, സ്വരക്ഷേപണശേഷി, എല്ലാ സ്ഥായികളിലും അദ്‌ഭുതകരമായ ശബ്ദനിയന്ത്രണവും ആലാപനത്തിലെ അനായാസതയും, ഭാഷാതീതമായ വികാരസംവേദനപ്രാപ്തി, വ്യതിരിക്തമായ ഭാവനാവിലാസം..എന്നിങ്ങനെ ജയചന്ദ്രന്റെ ഗാനങ്ങളെ വേറിട്ടു നിർത്തുന്ന സവിശേഷതകൾ അനേകമുണ്ട്. ജയചന്ദ്രനെപ്പോലെ പാടാൻ ഈ പ്രപഞ്ചത്തിൽ മറ്റാരുണ്ട്?
'പ്രപഞ്ചം...തുടിച്ചണഞ്ഞാരായുവതേതു കാലാതീതനാം അവതാരമൂർത്തിയെ..'
(ഗാനം: ഉരൽകുഴി തീർത്ഥത്തിൽ, ആൽബം: പതിനെട്ടാം പടി,
ആലാപനം: പി. ജയചന്ദ്രൻ)
പാട്ടിലെ വരികളെപ്പോലെ നവഗ്രഹജാലങ്ങൾ ഈ ദേവനാദത്തെ വലംവെച്ച് അമരപദം തേടുകയാണോ? കാലം നിത്യഹരിതമായി കാത്തുസൂക്ഷിച്ച മറ്റേതു ശബ്ദമാണുള്ളത്…!!
പാട്ടെന്നാൽ കേട്ടു മറന്ന്'പാട്ടിനു' വിടാനുള്ളതല്ല, ഹൃദയത്തിലാവാഹിക്കാനും ഉൾക്കൊള്ളാനുമുള്ളതാണെന്നു തെളിയിക്കുകയാണ് ഓരോ ജയചന്ദ്രഗീതവും. പാട്ടിലെ വരികൾ എങ്ങനെയുള്ളതായാലും അവയെ ആത്മസരോവരത്തിൽ തിരയടിക്കുന്ന അനുഭവങ്ങളാക്കി മാറ്റുന്ന മാന്ത്രികവിദ്യയാണത്. ഭാഷയേതായാലും വരികളെയും അവ ക്രമീകരിക്കപ്പെട്ട ഈണപദ്ധതികളെയും മനുഷ്യന്റെ സങ്കൽപ്പങ്ങൾക്കും എത്രയോ അപ്പുറത്തുള്ള അനുഭൂതികളുടെ പ്രഭാവമാക്കി മാറ്റാനുള്ള അനന്യസിദ്ധിവൈഭവമാണ് ജയചന്ദ്രന്റെ ആലാപനത്തെ സമ്പൂർണ്ണമാക്കുന്നത്. ഓരോ പാട്ടിനെയും അനുഭവങ്ങളുടെ മറ്റൊരു ലോകമാക്കി ശ്രോതാക്കളിലേക്ക് പകർന്നുനൽകുന്ന ഇതുപോലൊരു മഹാപ്രതിഭാസം ഇന്ത്യൻ സംഗീതത്തിൽ മറ്റൊന്നില്ല. ഗാനങ്ങളിലടങ്ങിയ വികാരം പ്രണയമായാലും, വിരഹമായാലും, ശോകമായാലും, ഹാസ്യമായാലും, ഭക്തിയായാലും അതിലെ ഭാവപ്രപഞ്ചവും ഭാവരൂപാന്തരവും ജയേട്ടൻ ആലാപനത്തിലൂടെ വിരിയിക്കുന്നത് കേൾക്കുമ്പോൾ നാം അദ്‌ഭുതപ്പെട്ടുപോകും. അർദ്ധശാസ്ത്രീയഗാനങ്ങളാവട്ടെ, മാപ്പിളപ്പാട്ടുകളാവട്ടെ, ശ്ലോകങ്ങളാവട്ടെ, ഭക്തിഗാനങ്ങളാവട്ടെ ഏതു റേഞ്ചിലും സുന്ദരമായി ഈ പ്രായത്തിലും പാടുന്നു ജയചന്ദ്രൻ. സംഗീതത്തിന്റെ യഥാർത്ഥ ധർമ്മം തിരിച്ചറിഞ്ഞ ശേഷം ധ്യാനപൂർണ്ണമായ ഏകാഗ്രതയോടെ ആ കർത്തവ്യം നിർവ്വഹിക്കുകയാണ് അദ്ദേഹം.
'ആയിരം ഉപമയാൽ അപദാനം പാടീട്ടും അനുപമനല്ലോ നീ..'
(ആൽബം: കർപ്പൂരദീപം, ആലാപനം: പി. ജയചന്ദ്രൻ)
ഡോ. എം. ബാലമുരളീകൃഷ്ണപറഞ്ഞതുപോലെ 'കർണ്ണങ്ങൾക്ക് ആനന്ദകരമാകണം കർണ്ണാടകം'. ഈ പ്രകൃതിയിലെ ഏറ്റവും മധുരമായ സ്വരമാണ് ശ്രീ. പി. ജയചന്ദ്രന്റേത്, ആളുകൾ സംഗീതം എന്താണെന്ന് അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും തുടങ്ങിയത് ജയേട്ടന്റെ പാട്ടു കേട്ടിട്ടാണ്. സാക്ഷാൽ ത്യാഗരാജസ്വാമികളെപ്പോലെ മറ്റൊരാൾ, നമുക്കെല്ലാം ആരാധിക്കാൻ തോന്നുന്നത് അതിനാലാണ്. സംഗീതമായി ജനിച്ച് സംഗീതത്തിൽ ലയിച്ച് ജീവിക്കുന്ന അവധൂതജന്മം. ഇത് സ്‌കൂളിൽപ്പോയി സംഗീതം പഠിച്ച് പരിധിപ്പെടുത്തിയ വിദ്വാന്മാരുടെ അറിവല്ല, സംഗീതത്തിന്റെ പ്രപഞ്ചമാണിത്.
Great Great
ഈ മലയാളമണ്ണിന്റെ പുണ്യമാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതസ്വരം. പ്രപഞ്ചവും കാലവും നമസ്കരിക്കുകയാണ് ഈ നാദവിസ്മയത്തെ.
പ്രായം 78ലും നാദം 18ലും..!!!!
മലയാളികൾ എത്ര അനുഗ്രഹീതരാണ്, ജയേട്ടന്റെ കാലഘട്ടത്തിൽ ജനിച്ചതിൽ, ഈ കാലത്ത് ജീവിക്കാൻ സാധിച്ചതിൽ.
Jayettan only
👍👍🙏🙏♥♥
മനുഷ്യരെ ഒന്നിപ്പിക്കാനും സ്നേഹം പകരാനുമാണ് സംഗീതം, അതിലേക്കായി മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തമായ സംഗീതമാണ് കഴിഞ്ഞ 57 വർഷങ്ങളായി ദേവഗായകൻ ശ്രീ. ജയേട്ടന്റെ നിത്യഹരിതസ്വരവും ആലാപനവും സൃഷ്ടിക്കുന്നത്. പല ഗായകരും കഴിവുള്ളവർ തന്നെ; എന്നാൽ ജയചന്ദ്രൻ എന്ന സംഗീതത്തിലെ നിത്യവിസ്മയം ഒന്നല്ലേയുള്ളൂ, ഒരു യുഗത്തിലൊരിക്കൽ സംഭവിക്കുന്ന അദ്‌ഭുതം! മനുഷ്യശബ്ദങ്ങളുടെ ഗുണങ്ങളും പരിമിതികളുമുള്ള വ്യത്യസ്ത പുലർത്തുന്ന മറ്റു ശബ്ദങ്ങളുടെ ഉടമകൾ കലാസ്നേഹികളെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു, അവരോടെല്ലാം വലിയ ആദരവാണ്. ശ്രീ. ജയേട്ടന്റെ റേഞ്ച് വേറെയാണ് - ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും ശ്രോതാവിന്റെ മനസ്സിനെ ഈ പ്രപഞ്ചത്തിനും അപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി തിരിച്ചെത്തിക്കുന്ന അനന്യമായ അനുഭൂതിയാണത്. ശ്രീ. ജയേട്ടന്റെ ഈ 'സിദ്ധിയെ' മറ്റു ഗായകരുടെ 'കഴിവു' മായി താരതമ്യം ചെയ്യുന്നതും അവരോടൊപ്പം ചേർത്തുനിർത്തുന്നതും വലിയൊരു തരംതാഴ്ത്തലായി അനുഭവപ്പെടുന്നു.
I think Mr. Govindan is fully ubnormal. That is why he is saying utter foolishness and blunder
'തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം
പ്രിയദർശിനീ നിൻ ജന്മദിനത്തിൽ ഹൃദയം തുടി കൊട്ടുന്നു'
'ലങ്കാദഹനം' എന്ന ചിത്ര ത്തിൽ എം. എസ്. വിയുടെ രാഗവിന്യാസത്തിൽ തെളിഞ്ഞ മധുരതരമായ അനുഭൂതികളിൽ ജയചന്ദ്രന്റെ 'തിരുവാതിര' നക്ഷത്രം മലയാളിയുടെ ചേതോനഭസ്സിൽ ഉദിച്ചുയർന്നു.
'കേരനിരകളാടും' എന്ന ഗാനം പോലെത്തന്നെ ഒരുമിച്ചുള്ള ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം ജനിപ്പിക്കുന്ന ഗാനമാണ് 'സംഘം' എന്ന ചിത്രത്തിൽ മമ്മൂട്ടിക്കു വേണ്ടി ജയചന്ദ്രൻ പാടിയ 'ഇന്നല്ലേ പുഞ്ചവയൽ കൊയ്ത പെണ്ണിൻ താലികെട്ട്'. ഇതുപോലെ, 'പ്രവാസം' എന്ന ചിത്രത്തിൽ ജയചന്ദ്രൻ ആലപിച്ച ഒരു ഓണപ്പാട്ടുണ്ട്:
'ചന്ദനപ്പൊട്ടു തൊട്ട് സ്വർണ്ണവർണ്ണക്കസവുടുത്ത്
ചെമ്പകപ്പൂവിറുക്കും മലർത്തിങ്കളേ..
കതിർമുല്ലപ്പന്തലിട്ട് പന്തലിൽ തോരണമിട്ട്
കല്യാണമൊരുക്കി വന്നു മാവേലിക്കാലം'
ജയചന്ദ്രന്റെ ഗംഭീരനാദത്തിൽ അന്തർലീനമായ മെലഡിയും ഭാവവും ആലാപനത്തിലെ പ്രസാദാത്മകതയും മലയാളിയുടെ ഉള്ളിന്റെ ഉള്ളിൽ ഓണാഘോഷത്തിന്റെ അലകളുയർത്തുന്നു.
ജയചന്ദ്രന്റെ മന്ദ്രമധുരമായ സുവർണ്ണശബ്ദവും ഭാവതീവ്രമായ ആലാപനവും നിലാവിന്റെ സുഖം പകരുമ്പോൾ മലയാളിയുടെ മനസ്സ് കാല്പനികമായ ഏതോ ലോകത്തേക്ക് ഒഴുകിപ്പോകും ഈ വരികൾ കേട്ടാൽ..
'പാൽകുടമേന്തിയ രാവ് പനിമഴ പെയ്യണ രാവ്
എന്നിലും നിന്നിലും ഒരേ വികാരം ഉണർത്തി നിൽക്കും രാവ്'
(ചിത്രം - ഗ്രീഷ്മജ്വാല, രചന - പൂവച്ചൽ ഖാദർ, സംഗീതം - എ. ടി. ഉമ്മർ)
അടുത്ത ദിവസം 'സുപ്രഭാതം' എന്ന ഉണർത്തുപാട്ട് കേട്ടുണരാനായി ഇന്ന് 'ഒന്നിനി ശ്രുതി താഴ്ത്തി' എന്ന ഉറക്കുപാട്ട് കേട്ടുറങ്ങണം. ജയചന്ദ്രന്റെ നിത്യഹരിതസ്വരം മലയാളിയുടെ ശ്രവണേന്ദ്രിയങ്ങളിൽ
'മനസ്സും മഞ്ചലും ഊഞ്ഞാലാടും മൂകമനോഹരയാമം..
മോഹങ്ങൾ നെഞ്ചിൽ താരാട്ടുപാടും പ്രേമമനോഹരയാമം..
ഇനിയുറങ്ങാം ഇനി മയങ്ങാം ഇനി നമുക്കെല്ലാം മറക്കാം..'
(ചിത്രം - കൽക്കി, മലയാറ്റൂർ രാമകൃഷ്ണൻ-ദേവരാജൻ)
എന്ന് മന്ദം മന്ദം മന്ത്രിക്കുമ്പോൾ മലയാളി ആ മാസ്മരികപ്രഭാവത്തിലലിഞ്ഞ്..എല്ലാം മറന്ന്..ഉറങ്ങാൻ കിടക്കുന്നു.
ജോൺസൺ മാഷിനാണ് മലയാളത്തിൽ സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് കിട്ടുന്നത്. ജയചന്ദ്രൻ സാർ പറഞ്ഞത് കൊണ്ടാണോ ജോൺസണ് ദേശീയ അവാർഡ് കിട്ടിയത്.
very good singer P.Jayachandran.
ശ്രീ. പി. ജയചന്ദ്രൻ്റെ ജന്മദിനവും രവീന്ദ്രൻ സാറിൻ്റെ ചരമദിനവും ഒന്നാണ് - മാർച്ച് 3.
Kannur shreeef padum devasabathalam harimuraleeravm okke sRigamayil super ayi paditudn
Devarajan real music director..
ഈ പ്രകൃതിയിൽ ലയിച്ചിരിക്കുന്ന സപ്തസ്വരങ്ങൾ അതിശയകരവും വശ്യവുമായ ജയേട്ടന്റെ ദേവനാദത്തിലൂടെ ഒഴുകിവരുമ്പോൾ ആലാപനത്തിന്റെ ആ സമ്പൂർണ്ണത എന്താണെന്ന് ശ്രോതാക്കളായ നാം അനുഭവിക്കുകയാണ്. ഓരോ അക്ഷരത്തിന്റെയും ഉച്ചാരണസ്ഫുടത, ഭാഷാസൗന്ദര്യം, ഭാവനാസന്നിവേശം, ഭാവപ്രകാശനം എന്നിവയോടൊപ്പം തരളത, ചടുലത, നിത്യഹരിതസ്വരസാന്നിധ്യം, രാഗതേജസ്സ്, വൈകാരികത, കാവ്യചാരുത....ഈ ഘടകങ്ങളെല്ലാം ചേർന്നുനിൽക്കുമ്പോൾ ഓരോ ഗാനവും തഴുകി ഒഴുകി നമ്മുടെ ഹൃദയത്തിലേക്ക് ആവാഹിക്കപ്പെടുന്നു. വിശ്വസംഗീതത്തിന് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നായിരിക്കാം ജയചന്ദ്രന്റെ വിസ്മയകരമായ ആലാപനവിശേഷം ! മലയാളത്തിലെ അഗാധപരിജ്ഞാനം, മലയാളഭാഷയിലെ സർഗ്ഗസംവേദനക്ഷമത, മലയാളസാഹിത്യവുമായി നൈസർഗ്ഗികമായിട്ടുള്ള അടുപ്പം എന്നീ അനന്യമായ സവിശേഷതകൾ ശ്രീ. പി. ജയചന്ദ്രൻ എന്ന ഉന്നതശീർഷനായ ഗായകനെ വേറിട്ടു നിർത്തുന്നു. മലയാളഭാഷയിലെ പണ്ഡിതർ, സംഗീതകാരന്മാർ, മലയാള സാംസ്കാരികനായകന്മാർ, സാഹിത്യപ്രതിഭകൾ എന്നിവരോളമോ അതിനപ്പുറമോ ചെന്നെത്തുന്ന ഭാഷാപരിജ്ഞാനവും ഭാഷയിലെ സർഗ്ഗസിദ്ധിയും ദേവഗായകൻ ജയേട്ടന്റെ പ്രത്യേകതയാണ്. നിത്യഹരിതമായ സുവർണ്ണശബ്ദം, ആ ശബ്ദത്തിൽ ഉൾച്ചേർന്നിരിക്കുന്ന മെലഡിയുടെ മഹാസാഗരം, അക്ഷരസ്പഷ്ടത, ശ്രുതിശുദ്ധത, നൈർമ്മല്യം, ഒരു ഭാവപ്രപഞ്ചം തന്നെ സൃഷ്ടിക്കുന്ന ആലാപനം...അങ്ങനെ ദൈവീകമായി കരുതിയിരുന്നതെല്ലാം ജയേട്ടന്റെ ആലാപനത്തിലൂടെ ഒരു ശ്രോതാവിന് അനുഭവിച്ചറിയാം, സംഗീതത്തിന്റെ സമ്പൂർണ്ണത! കോടാനുകോടി ഭാവവ്യതിയാനങ്ങൾ ഇഴ ചേർത്ത് ജയേട്ടൻ ആ ഗാനത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ മനസ്സിലേക്ക് ചൊരിയുമ്പോൾ നമ്മുടെ ഭാവനാതലം ഉയർന്നുയർന്ന് ആ ഗാനം അഭൗമമായ ഒരനുഭൂതിയായി പരിണമിക്കുന്നു. ഭാഷ ഏതായാലും സന്ദർഭം ഏതായാലും ശ്രോതാവിന് അനുഭവവേദ്യമാകുന്നത് ഇത്രയും ഉന്നതമായ അനുഭൂതി തന്നെ..
Jayachandran tells the trueth somebody could not understand it it is not the fault of jayachandran but the ignorance of the ignorant
ജയചന്ദ്രൻ അദേഹത്തിന്റെ അഭിപ്രായം പറയുന്നു അതിലെന്താ തെറ്റ് സതൃം മാത്രമേ ംഅദേഹഠ പറയുന്നുള്ളു അത് പലരും തെറ്റി ധരിക്കുകയാണ്
ഞാൻ രവിക്കുവേണ്ടി പാടിയപാട്ടുകൾ നല്ലതാണു . പക്ഷെ മറ്റേതു ഒന്നും കൊള്ളില്ല . രവീന്ദ്രന്മാഷ് ചെയ്ത പരീക്ഷണങ്ങൾ എല്ലാം വൻ വിജയമായിരുന്നു . Variety of songs
മലയാളി സ്വന്തം കുഞ്ഞിനെ താരാട്ടുമ്പോൾ കേൾക്കാനും പാടാനുമൊക്കെ ഉള്ളിൽ സൂക്ഷിക്കുന്ന ഗാനം ജയചന്ദ്രന്റെ 'തൂവെണ്ണ പോലെൻ' (സംഗീതം ബിജിബാൽ) ആയിരിക്കാം. അവാച്യസുന്ദരമായ വാത്സല്യം കിനിയുന്ന ഒരു ഭാവശിൽപ്പമാണത്. 'കളിപ്പാട്ടം..പാവകൾ..ബൊമ്മകൾ..ബലൂൺ' എന്ന് കുട്ടിത്തം ശബ്ദത്തിൽ ഉൾച്ചേർക്കുന്ന ജയചന്ദ്രന്റെ മധുരനാദത്തോടൊപ്പം ഓരോ മലയാളിയും ബാല്യകാലസ്മൃതികൾ അയവിറക്കുന്നു. 'ആരാധന' എന്ന ചിത്രത്തിനായി ബിച്ചു തിരുമലയും കെ. ജെ. ജോയിയും ചേർന്നൊരുക്കിയ താളാത്മകമായ ചടുലഗീതം. വിദ്യാസാഗറിന്റെ ലളിതസുന്ദരമായ ഈണവും കൈതപ്രത്തിന്റെ വരികളും ജയചന്ദ്രന്റെ നിഷ്കളങ്കസ്വരവും ചേരുന്ന 'കൈ വന്ന തങ്കമല്ലേ..' എന്ന പാട്ടിൽ (ചിത്രം - സിദ്ധാർത്ഥ) ഒരു കുഞ്ഞിനെ ഹൃദയത്തോട് ചേർത്തുപിടിച്ച് അച്ഛൻ താരാട്ടുപാടിയുറക്കുന്ന പ്രതീതിയുളവാക്കുന്ന ലയഭംഗിയുണ്ട്. പ്രണയത്തിന്റെ പവിത്രത, അതിൽ നിന്നും ഒഴുകിവരുന്ന വാത്സല്യം ഗാനമാകുന്നു. പ്രിയതമയെ താരാട്ടുപാടിയുറക്കുന്ന ഗാനമാണ് ജയചന്ദ്രന്റെ ശബ്ദത്തിൽ നാം കേട്ട 'രാജീവനയനേ നീയുറങ്ങൂ'. ഈ ഗാനത്തിന്റെ ഓരോ ഭാഗത്തിലുമുള്ള നിഷ്കൃഷ്ടമായ സ്വരവിന്യാസങ്ങൾ ആലപിക്കാൻ ജയചന്ദ്രനെ പരിശീലിപ്പിച്ചത് മെല്ലിസൈ മന്നൻ എം. എസ്. വി. ഓരോ മലയാളിയുടെയും ഉറക്കുപാട്ടാണ് ജയചന്ദ്രൻ പാടിയ 'ഒന്നിനി ശ്രുതി താഴ്ത്തി പൂങ്കുയിലേ'. എത്രയോ മലയാളികളുടെ ജീവിതവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നു അതിപ്രശസ്തമായ ഈ ഒ. എൻ. വി - ദേവരാജൻ ഗാനം. സിനിമ എന്ന മാധ്യമമില്ലാതെ തന്നെ ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം നേടിയ ഗാനമാണിത്.
ലളിതസംഗീതത്തിന്റെ മൗലികപഥങ്ങളിൽ ഉറച്ചുനിന്ന് ഭാവസ്ഫുരണത്തിന് ഏറ്റവും പ്രാധാന്യം നൽകി, അഭിനയസംഗീതത്തിന്റെ ആഴങ്ങളിലേക്ക് സ്വാഭാവികമായി ഇറങ്ങിച്ചെന്ന്, സാഹിത്യത്തിന്റെ ദൃശ്യസത്തയെ അതിസൂക്ഷ്മമായി ശ്രോതാവിലേക്ക് പ്രക്ഷേപിക്കുന്ന അദ്‌ഭുതമാണ് ജയചന്ദ്രന്റെ ഓരോ പാട്ടിലും. കർണ്ണാടകസംഗീതത്തിലെ രാഗപദ്ധതികൾക്കപ്പുറത്തേക്ക് നീളുന്ന സ്വരസ്ഥായികളിലെ 'വ്യതിയാനങ്ങളും', കഥകളിസംഗീതത്തിന്റെ സൂക്ഷ്മധാരകൾ ഉൾച്ചേർക്കുന്ന 'ക്ഷണപ്രഭ'കളും കൊണ്ടലങ്കരിച്ച വേറിട്ടൊരു സംഗീതപാതയാണത്. നിഷ്കളങ്കതയുടെ ഹൃദയാർദ്രഭാവങ്ങൾ പാടുന്ന ഓരോ വരിയിലും ആവിഷ്കരിക്കുന്ന അനുപമമായ ഈ ഗാനാലാപനശൈലിയുടെ ഏക പ്രയോക്താവായ ജയചന്ദ്രന്റെ ശബ്ദത്തിന് കാലം കഴിയുന്തോറും കൂടുതൽ യുവത്വം കൈവരുന്നത് ശ്രോതാക്കൾക്ക് വിസ്മയജനകമായ അപൂർവ്വാനുഭവമാണ്.
ഭാവ ഗായകൻ
Raveendran mastere master aayi consider cheyunnilla polum
Malayalikalude manasil ennum Raveendran master tanne anu.... Athinu jayachandran sir ingane paranjit onum povan ponnilla....
Full bahumaanathodu koodi parayattey, Ulla vila kalaayathey inee muthal iyaal interviews nalkaathe veetil irikkanam.athinu veetukaar sradikkumallo
ജയചന്ദ്രൻ പാടിയ ഓരോ ഗാനവും ഈ പ്രപഞ്ചമുള്ളിടത്തോളം ജീവിക്കും.
സത്യത്തിൽ..അത്രയും മനോഹരമായ ഗാനങ്ങളെ പ്രതിഷ്ഠിക്കാനുള്ള യോഗ്യത ഇന്നത്തെ സിനിമകൾക്കുണ്ടോ?
57 വർഷങ്ങളായി, എത്രയോ തലമുറകളായി ഓരോ മലയാളിയുടെയും നിത്യജീവിതത്തിലെ വിവിധ സന്ദർഭങ്ങളുടെ പശ്ചാത്തലമാവുകയാണ് ജയചന്ദ്രന്റെ ഗാനങ്ങൾ.
മലയാളിയുടെ ഹൃദയമിടിപ്പിനോടൊപ്പം സ്പന്ദിക്കുന്ന നാദമാണിത്...കാലമെത്ര കഴിഞ്ഞാലും..നാമൊക്കെ മണ്ണോടു ചേർന്നാലും..ഇനി എത്രയോ തലമുറകളുടെ പ്രചോദനവും, പ്രണയവും, വിരഹവും ശോകവുമൊക്കെ ഓരോ അനുഭവങ്ങളായി ആലപിച്ചിരിക്കുകയാണ് ജയേട്ടൻ.
മലയാളിയുടെ ആത്മാവിൽ അനുപമമായ ദൃശ്യങ്ങൾ ചൊരിയുന്ന അദ്‌ഭുതനാദമാണ് ദേവഗായകൻ ജയേട്ടന്റേത്. അത്രയേറെ ഉള്ളു നിറയ്ക്കുന്ന സുന്ദരമായ ദൃശ്യങ്ങൾ ഒരു സിനിമയ്ക്കും നൽകാനാവില്ല..
ആസ്വാദനത്തിന്റെ പ്രശ്നമാണ്.
മലയാള പിന്നണിസംഗീതത്തിലെ 5 മാസ്റ്റർമാർ ചെയ്ത ഗാനങ്ങൾക്കു ശേഷമുണ്ടായ പല ഗാനങ്ങളും സർക്കസ് ആണെന്നാണ് നിരീക്ഷണം. മാസ്റ്റർമാരുടെ ഗാനങ്ങൾ പാടാൻ ഒരായുഷ്കാലത്തേക്കുള്ള തപസ്യയും സമർപ്പണവും ജ്ഞാനവും ഗുരുത്വവും അനിവാര്യമാണ്, ഒട്ടും എളുപ്പമല്ല.
ഇപ്പോൾ സർക്കസെന്ന് പറയപ്പെടുന്ന ഗാനങ്ങൾ ആർക്കും പാടാവുന്ന nursery rhymes ന്റെ നിലവാരം മാത്രമേയുള്ളൂയെന്ന് മറ്റു പലരും മുൻപ് നിരീക്ഷിച്ചിട്ടുമുണ്ട്. അത്യാവശ്യം lung power ഉള്ള ഒരാൾക്ക് ചെറിയ training കൊണ്ട് ഇപ്പറഞ്ഞത് സാധിച്ചേക്കാം.
അറിയപ്പെടാത്ത അനേകം പേർക്ക് ഇതൊക്കെ പാടാൻ സാധിക്കുന്നുവെന്നത് മറ്റൊരു സത്യം.
ശ്രീ. പി. ജയചന്ദ്രനാണ് രവീന്ദ്രൻ ഈണമിട്ട ആദ്യഗാനം പാടിയത്.
സിന്ദൂരച്ചെപ്പു തട്ടി മറിഞ്ഞു...
ഗാനരചന: കെ. വിജയൻ
Athinu...?
@@santhoshps8927 ആദ്യകാലത്ത് രവീന്ദ്രന് എല്ലാ പിന്തുണയും നൽകി ഉയർത്തിക്കൊണ്ടുവന്നത് ജയചന്ദ്രനായിരുന്നു.
@@govindanputhumana3096 thaniku vere paniyonnum elledo antham fane.... Adya kalathu enthu pinthuna koduthalum enthu prayojanam... Uyarthi kondu vannathu yesudas anu.... Jayachandran uyarthi kondu vannathinte ella vilayum eppol adehathe apamanichappol theernnedo ellaam.
@@govindanputhumana3096 than eppozhum tharam thazhthi parayarulla yesudasinu jayachandran koduthirukunna sthanam kettallo... Eniyenkilum comment vayarilakkam mathiyakki adangi erunno 😂
@@santhoshps8927 അയാളല്ലേ പറയുന്നത്, ഞാനല്ലല്ലോ.
ജയേട്ടന്റെ ഈ അഭിപ്രായ പ്രകടനങ്ങളിൽ രോഷം കൊള്ളുന്നവർ ജയേട്ടനും രവീന്ദ്രൻ മാസ്റ്ററും അതുപോലെ ജോൺസൻ മാസ്റ്ററും തമ്മിലുള്ള ബന്ധവും അദ്ദേഹം അവർക്കു ചെയ്ത സഹായങ്ങളും ഒന്നും അറിയാത്തവരാണ്... ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രായമെങ്കിലും കണക്കിലെടുക്കണം... പ്രായമാകുമ്പോൾ മനുഷ്യരുടെ ബോഡി ലാംഗ്വേജ് ലും എക്സ്പ്രഷൻസിലും എല്ലാം മാറ്റം വരാം.... അതൊക്കെ പുച്ഛം ധാർഷ്ട്യം എന്നൊക്കെ പറഞ്ഞു ക്രൂശിക്കേണ്ടതില്ല
അദ്ദേഹം അദ്ദേഹത്തിൻ്റെ അഭിപ്രായം പറയുന്നു അങ്ങനെ കരുതിയാൽ പോരെ..
ജയേട്ടൻ എന്നും ഇഷ്ടം 💗💗💗ഗാനങ്ങളുംഎല്ലാം,നമ്മുടെ കുടുംബത്ത് ഒരു കാരണവർ ഉണ്ടെന്നു വയ്ക്കുക അദ്ദേഹത്തിന്റെ ശൈലിയിൽ അഭിപ്രായങ്ങൾ പലതും പറയും,ചിലത് നമുക്ക് പൊരുത്തപ്പെടാം അല്ലാതെയിരിക്കാം, കാരണവരെ അറിയുന്ന നമ്മൾ തള്ളിപറയുമോ ഇല്ലല്ലോ.അതേപോലെ ഉള്ളു ഈ അഭിപ്രായവും. ജയചന്ദ്രൻ എന്ന മഹാഗായകന്റെ അറിവ് വച്ചു രാമകഥാ ഗാനലയമൊക്കെ ആ അഭിരുചിയിൽ വരുന്ന സംഗീതംമല്ല.അതു തുറന്നുപറഞ്ഞു അത്ര യുള്ളൂ...എന്നും എന്തും അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.
വീണ്ടും ചോദിച്ചു ആവിശ്യമില്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി വൈറൽ ആക്കുക അങ്ങിനെയ ഇതു ഫുൾ കണ്ടപ്പോൾ തോന്നുന്നത്.
സാധരണക്കാരനു രവീന്ദ്രൻ മാഷിന്റെ സംഗീതം കഴിഞ്ഞേ മറ്റൊന്നുള്ളു, ചലച്ചിത്രഗാനങ്ങളെ അത്രകണ്ടു ജനകീയമാക്കാൻ ആ സംഗീതത്തിനു കഴിഞ്ഞു💗💗സംഗീത സംവിധായാകൻ ആരാണ് എന്താണ് എന്നൊക്കെ അരിയും മുന്നേ മനസ്സിളക്കിയ ഒരു ഭ്രമമാണ് മാഷിന്റെ ഗങ്ങൾ.
ജയചന്ദ്രന്റെ ഹൃദയാന്തരസ്പർശിയായ ഗാനാവതരണത്തിൽക്കൂടി ശ്രോതാവിന്റെ അന്ത:സ്ഥിതമായ സംഗീതമായി അത് മാറുകയും, 'സ്വയം' പാടുന്നതു പോലെ കേൾവിക്കാരന് അനുഭവപ്പെടുകയും ചെയ്യുന്നു. ഈ ശ്രേണിയിൽ മനുഷ്യജീവിതത്തിലെ ഒരു ദിനചക്രത്തിലെ ഓരോ സംഭവങ്ങളുമായും ബന്ധപ്പെട്ട എത്രയോ ഗാനങ്ങൾ ജയചന്ദ്രൻ ആലപിച്ചിരിക്കുന്നതായി കാണാം. 'അസാധ്യം' എന്ന് വിശേഷിപ്പിക്കാവുന്ന ഈ ശൈലിയിലുള്ള ഗാനങ്ങൾ കൊണ്ട് ജയചന്ദ്രൻ ഒരു വസന്തകാലം സൃഷ്ടിച്ചു.
ഭയങ്കര കള്ളാ രുന്നു ആദ്യ കാലങ്ങളിൽ ഇയാൽ .... മദ്യം ഇല്ലാതെ പാടാൻ കഴിയില്ല ...
പറയുന്നത് തെറ്റാണെങ്കിൽ ... നിങ്ങളെല്ലാവരും ക്ഷമിക്കുക....
മുൻപ് .... കുറെ നാളു മുമ്പ് തോന്നിയതാ .. ഇങ്ങേരോട്... ഉള്ള വിദ്വേഷം... കാരണം ഒന്നുമല്ല..
നന്നായി പാടുന്ന ആളെന്നതിലപ്പുറം... യേശുദാസിന്റെ ഒരംശം പോലും പാടാൻ ഇയാൾക്ക് കഴിയില്ല... എന്ന് സംഗീതം പഠിച്ച ആളുകൾക്ക് അറിയാം...
പഠിച്ചു കൊണ്ടിരിക്കുന്ന എനിക്ക് കുറെ ഒക്കെ മനസിലായി..
ഇയാള് പറയുന്ന... ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുക...
ഇയാളെ കൊണ്ട് പാടിച്ച.. മ്യൂസിക് ഡയറക്ടർസ് ...മാത്രം.. ഗംഭീരം ..
നിങ്ങള്ളൊന്ന് ശ്രദ്ധിച്ചു നോക്കൂ....
ഇപ്പൊ.. ഉള്ള മുഴുവൻ അടിപൊളി ഗാനങ്ങളെയും.. പുച്ഛത്തോടെ നോക്കി കാണുന്ന... ഇങ്ങേര് വർഷങ്ങൾക്കു മുൻപ് ആ സമയത്തെ... അടിപൊളി പാട്ടിന് തുടക്കം.. ഇട്ടു..( പ്രായം തമ്മിൽ)
ഒന്നുകിൽ ... സോഡിയം കുറയുന്നത് കൊണ്ടാവാം...
അല്ലെങ്കിൽ ദുഷിച്ചത് പുറത്തേക്ക് വരുന്നു...
സാക്ഷാൽ രവീന്ദ്രൻ സാറിൻ്റെ പാട്ടുകൾ പാടാൻ ആർക്കും കഴിയില്ലെന്ന് ഇപ്പോൾ പലരും പറയുന്നുണ്ടെങ്കിലും ഗാനമേളകളിലും സ്റ്റേജിലും ഒരു വിധപ്പെട്ട ഗായകരെല്ലാം സ്ഥിരം പാടുന്നവയാണ്. സാധാരണ പാട്ടുകാർക്കും അവയൊക്കെ അനുകരിച്ചുപാടാൻ സാധിക്കുന്നു.
ഒറിജിനലായ ശബ്ദത്തിൽ അനുകരിച്ചുപാടുന്ന ഗായകർ നൂറുകണക്കിന് വേറെയുമുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും മുതിർന്നുനിൽക്കുന്ന ശബ്ദം ഒറിജിനൽ തന്നെയാവണം.
എന്നെ അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം ഇപ്പോൾ ചർച്ചയായിരിക്കുന്ന പി ജയചന്ദ്രൻ പാടിവച്ചിരിക്കുന്ന ഒരു ഗാനമെങ്കിലും അതുപോലെ പാടാൻ ഇന്നുവരെ ആരും ഉണ്ടായിട്ടില്ല എന്നതാണ്.
@@govindanputhumana3096 തേങ്ങാ കൊല ആണ്... ഞങ്ങൾ ചെവി കൊണ്ടാണ് കേൾക്കുന്നത് അല്ലാതെ കുണ്ടി കൊണ്ടല്ല
1965 മുതൽ ശ്രീ. പി. ജയചന്ദ്രൻ പല ഭാഷകളിൽ ഏതുതരം ഗാനങ്ങളും അദ്‌ഭുതകരമായി ആലപിക്കുന്നു, അതിലും മേലെ വേറെയൊരു ശബ്ദം ഇല്ല. ദൈവീകം. പ്രത്യേക മുഴക്കവും മെലഡിയും ആലാപനത്തിന്റെ പ്രത്യേകതകളും ഉച്ചാരണത്തിന്റെ ഗംഭീരതയും അക്ഷരങ്ങളുടെ കിറുകൃത്യമായ ക്ഷേപണവും കൊണ്ട് ആദ്യകേൾവിയിൽത്തന്നെ മനുഷ്യന്റെ ഹൃദയം കവരുന്ന ശബ്ദം. അയാളെപ്പോലെ പാടുന്ന വേറൊരാൾ ഇല്ല, അയാൾ മാത്രം.
സമ്പൂർണ്ണഗായകൻ...
കാലം കഴിയുന്തോറും ഇദ്ദേഹത്തിന്റെ ശബ്ദത്തിന് മാധുര്യം വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ല.
സംഗീതത്തിൽ ഇതിൽപ്പരമൊരു സംഭവം ഇല്ല..
Any malayalam Music Directors given music in English language except Devarajan Master
വയലിൻ മഹാമാന്ത്രികൻ കുന്നക്കുടി വൈദ്യനാഥന്റെ എക്കാലത്തെയും സ്വപ്നസംഗീതമായിരുന്നു 'രാഗബന്ധങ്ങൾ' എന്ന തമിഴ് ചിത്രത്തിനായി ആവിഷ്കരിച്ചത്. പാടി ഫലിപ്പിക്കാൻ 'അസാധ്യ'മായ 'ഹിന്ദോള'ത്തിലുള്ള ഒരു ശാസ്ത്രീയഗീതം ചിത്രത്തിലെ മുഖ്യസന്ദർഭത്തിലുണ്ട് - 'മലരോ നിലവോ മലൈമകളോ'. രാഗപദ്ധതികളോടും അതിനകത്തെ ‘ഉൾത്തിണർപ്പുക’ളോടും പൂർണ്ണനീതിയും, അതേ സമയം ഗാനസാഹിത്യത്തിൽ ഓരോ വാക്കിലും മാറി വരുന്ന വികാരസ്പന്ദനങ്ങളെ നൈസർഗ്ഗികമായ ഭാവഭാസുരതയോടെ കൈകാര്യം ചെയ്യാനും സാധിക്കുന്ന ഗായകനെ തേടി നടക്കുകയായിരുന്നു ആ മഹാപ്രതിഭ. അക്കാലത്ത് 'കിഴക്കേ പോകും റെയിൽ' എന്ന ചിത്രത്തിൽ ഇളയരാജയുടെ ഈണത്തിൽ ജയചന്ദ്രൻ പാടിയ 'മാഞ്ചോലൈ കിളി താനോ..' എന്ന ഗാനത്തിലെ
‘'...മിന്നൽ ഒളിയെണ കണ്ണയ് പരിതിടും അഴകോ ദേവതയോ
അങ്കം ഒരു തങ്കക്കുടം അഴകിനിൽ മങ്കൈ ഒരു ഗംഗൈ നദി ഉലകിനിൽ തുള്ളും ഇതഴ് തൈന്താൻ..അള്ളും കരം നാന്താൻ
വഞ്ചം അതിൽ വഞ്ചിക്കൊടി വരുവാൾ സുഖമേ..
തരുവാൾ മഴിവേൻ തൻ കാവിയം പൻ പാടിടും
പെൺ ഓവിയം സെന്താമരയെ...' എന്ന ഭാഗം കേട്ടപ്പോൾ അദ്ദേഹം സ്വന്തം ഗാനം പാടാൻ ജയചന്ദ്രനെ സംശയലേശമെന്യേ തിരഞ്ഞെടുത്തു. ഇതുപോലെ, വാ വാ ആടി വാ (ചിത്രം - കല്ലുക്കുൾ തെറൈ), നൂറാണ്ട് വാഴും കാതൽ (ചിത്രം -ഊരെല്ലാം ഉൻ പാട്ട്), മലൈ ചാറൽ ഓരം (ചിത്രം -ആവതെല്ലാം പെണ്ണാളെ) എന്നിവ ജയചന്ദ്രൻ പാടിയ ജനപ്രിയ ഗാനങ്ങളാണ്.
ഒരഭിമുഖത്തിൽ ഉള്ളു വിങ്ങുന്ന ദു:ഖത്തോടെ ജയചന്ദ്രൻ പറയുന്നു: 'പിതൃതുല്യനും ഗുരുവും വഴികാട്ടിയുമായ ദേവരാജൻ മാസ്റ്റർ മരണം വരെ ഞാൻ ശാസ്ത്രീയസംഗീതജ്ഞാനിയാകാത്തതിൽ വേദനിച്ചു'.
ശാസ്ത്രീയസംഗീതം ‘പഠിക്കാത്ത’ ജയചന്ദ്രൻ അതിസങ്കീർണ്ണമായ ഒരു രാഗമാലിക ആലപിച്ച് സംസ്ഥാന പുരസ്കാരം വരെ നേടി. ശാസ്ത്രീയസംഗീതത്തിന്റെ അനന്തസാഗരത്തിൽ നീന്തിത്തുടിച്ച കുന്നക്കുടിയെപ്പോലൊരു മഹാവിദ്വാൻ ഏറ്റവും ഉൽകൃഷ്ടമായ ശാസ്ത്രീയസൃഷ്ടി പാടാൻ തിരഞ്ഞെടുത്തത് ജയചന്ദ്രനെ! സത്യത്തിൽ 'ജയചന്ദ്രസംഗീതം' ശാസ്ത്രീയസംഗീതത്തെപ്പോലെ തന്നെ ഒരദ്‌ഭുതമല്ലേ?
"സംഗീതയോഗിയായ ഏകാന്തപഥികൻ"
“You cannot call him to the court because he does not sing on request. His songs are like the songs of the birds. A cuckoo will never sing at your request. The more you plead the more silent he will become, because it will begin to wonder. You can hear my guru only when he chooses to sing. If you are that eager we shall have to go and hide behind his hut and listen secretly. If we approach him directly he might stop singing” (താൻസെൻ ഗുരുവായ സ്വാമി ഹരിദാസിനെപ്പറ്റി അക്ബർ ചക്രവർത്തിയോട്)
സംഗീതജീവിതത്തെപ്പോലെ ജയചന്ദ്രന്റെ വ്യക്തിജീവിതവും മഹത്തായ സന്ദേശങ്ങൾ നൽകുന്നു. ഏതോ ഒരു മഹാത്മാവ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്: 'ഒന്നിനോടും ആർത്തിയില്ലായ്മ, ശാന്തമായ ഭാവം, എല്ലാവരോടും ഒരേ പെരുമാറ്റരീതി, ഏതൊരു കാര്യത്തോടും പ്രഥമമായി പരിപൂർണ്ണനിസ്സംഗത, എളിമ, ആത്മചൈതന്യം എന്നിവ ശ്രേഷ്ഠമാനവന്റെ ലക്ഷണങ്ങളാണ്'. സത്യസന്ധത, ഔപചാരികതയുടെ മുഖമില്ലാത്ത അസാമാന്യലാളിത്യം, സഹജീവിസ്നേഹം, നന്മ, പ്രകൃതിസ്നേഹം, സമഭാവന, സാമൂഹികപ്രതിബദ്ധത, നിസ്വാർത്ഥത, ആത്മമയത്വം എന്നീ ഗുണങ്ങൾ ജയചന്ദ്രനെ ഒരു പ്രചോദകവ്യക്തിത്വമാക്കുന്നു.
ഇന്ത്യൻ സംഗീതത്തെ സൃഷ്ടിച്ച ഇതിഹാസങ്ങളായ വിവിധ ഭാഷകളിലെ സംഗീതജ്ഞർ, ഗാതാക്കൾ, കലാകാരന്മാർ, പിന്നണിപ്രവർത്തകർ തുടങ്ങിയവരെ ലഭിച്ച അവസരങ്ങളിൽ സ്മരിക്കാനും കിട്ടിയ അവസരങ്ങളിൽ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും പരിശ്രമിച്ച ഏക കലാകാരനാണ് പി. ജയചന്ദ്രൻ. മറ്റു പലരും സ്വന്തം മഹിമ വാഴ്ത്തിപ്പാടാൻ തത്രപ്പാട് കാണിച്ചപ്പോൾ മൺമറഞ്ഞുപോയ മഹാത്മാക്കളുടെ ഗാനങ്ങൾ ആദരവോടെ അനുസ്മരിക്കുകയാണ് ജയചന്ദ്രൻ വിനയപൂർവ്വം ചെയ്തത്. പഴയ ഗാനാസ്വാദകർക്ക് അത് സുവർണ്ണകാലഘട്ടത്തിലെ മധുരതരമായ ഓർമ്മകളിലേക്കുള്ള സുന്ദരമായ യാത്രയും അയവിറക്കലും, പുതിയ ഗാനാസ്വാദകർക്ക് സംഗീതചരിത്രത്തെക്കുറിച്ചുള്ള അറിവ് പകർന്നുകിട്ടുന്ന അനുഭവവുമായിരുന്നു.
ഒരിടത്തും ജയചന്ദ്രൻ സ്വന്തം ഗാനം പാടാറില്ല, പകരം മഹാന്മാരായ മറ്റു ഗായകരുടെ സൃഷ്ടികൾ ഗാനാസ്വാദകർക്ക് പരിചയപ്പെടുത്തുകയായിരുന്നു.
ജയചന്ദ്രന്റെ മനസ്സിന്റെ വലിപ്പമാണ് ഇത് സൂചിപ്പിക്കുന്നത്.
ഈയാൾ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചില്ല അതിന്റെ ഈഗോയ
രാഗം ശ്രീരാഗം, മലരോ നിലവോ, സ്വാതിതിരുനാളിൻ കാമിനി, തിരുനാളും വരുമോ സ്വാമി...
ഇയാൾ സം ഗീത പഠിക്കേണ്ട ആവശ്യമില്ല ഇദ്ദേഹത്തിന്റെ ശബ്ദത്തിൽ തന്നെ സം ഗീതഠം ഉണ്ട്
Janmanaa Sangeetham ullilulla aalaanu Jayachandran sir adhehathinu ini additional aayi padikkenda kaaryamila💯
Plz watch Onv sir about Raveendran Master
മാറ്റൂള്ള ്് കഴിവുള്ളവരെ അംഗീകരിക്കുകയാണ് ഇവിടെ ജയചന്ദ്രൻ ചെയ്യുന്നത് അദേഹം സഠഗീതഠ പഠിക്കാതെ തന്നെ പഠിച്ച വെരെക്കാൾ നന്നായി പാടുന്നു സഠഗീതഠ വർഷങ്ങളായി പഠിച്ചവർ ക്കുപോലുഠ ജയചന്ദ്രൻറെ പാട്ടുകൾ അതുപോലെ പാടി ഫലിപ്പിക്കാൻംകഴിയില്ല പിന്നെ ജയചന്ദ്രൻ സംഗീതം പഠിച്ചില്ലെൻകിലെന്ത്
Please watch Janaki amma about Raveendran Master
ശ്രീ. പി. ജയചന്ദ്രന് ചില സംഗീതസംവിധാനശൈലികൾ ഇഷ്ടമാണെന്നും മറ്റു ചിലത് ഇഷ്ടമല്ലെന്നും പറയാനുള്ള സ്വാതന്ത്ര്യമില്ലേ?
അദ്ദേഹത്തിന് സംഗീതത്തെക്കുറിച്ച് അഭിപ്രായം പറയാൻ പാടില്ലേ?
P jayachandran has sung most beautiful songs in kannada. Puttanna kanagal the greatest director of kannada film industry always gave him a chance and although the numbers are few the quality is great and all are all time hits. This legend was not given the right opportunity. His voice is richer than that of yesudas and his kannada rendition is excellent
കിട്ടാത്ത മുന്തിരിങ്ങ പുളിക്കും.
യേശുദാസിന്റ് ഒരു pattangilum കേൾക്കാധേ ജാൻ ഉറങ്ങാറില്ല